പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റില്‍. തൃത്താല ഞാങ്ങാട്ടിരി കടവ് കുണ്ടില്‍പീടികയില്‍ കെ.പി. അന്‍സാര്‍ (28), പട്ടാമ്പി പരുവക്കടവ് കുണ്ടുകാട്ടില്‍ ഹൗസ് കെ. അഷറഫ് (33) എന്നിവരാണ് പിടിയിലായത്.
കേസില്‍ എട്ട്, 19 പ്രതികളായ ഇവര്‍ സംഭവം നടന്ന ഏപ്രില്‍ 16 മുതല്‍ ഒളിവിലായിരുന്നു. നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ടിന്റെ പട്ടാമ്പി ഏരിയ പ്രസിഡന്റായിരുന്നു അന്‍സാര്‍.ഇരുവരും ഗൂഢാലോചനയില്‍ പങ്കാളിയാണെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 34 ആയി. നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം. അനില്‍കുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.