പാലോട്: വസ്തുവകകൾ വീതംവെച്ച് കൊടുക്കാത്തതിന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും കമ്പിപ്പാര കൊണ്ട് കാൽ അടിച്ചൊടിക്കുകയും ചെയ്ത മകനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. കുറുപുഴ പൗവത്തൂർ ശാന്തി ഭവനിൽ ചന്ദ്രിക(63)യാണ് മകന്റെ ആക്രമണത്തിനിരയായത്.
മകൻ ശാന്തുലാൽ (42) ആണ് അറസ്റ്റിലായത്. അമ്മയുടെ വക 60 സെന്‍റ് വസ്തു നേരത്തെ മകന് എഴുതിക്കൊടുത്തിരുന്നു. അത് പോരെന്നുപറഞ്ഞാണ് കമ്പിവടി കൊണ്ട് വീടിന് സമീപത്ത് നിൽക്കുകയായിരുന്ന ചന്ദ്രികയുടെ കാൽ അടിച്ചൊടിച്ചത്. തല അടിച്ചുപൊട്ടിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ പാലോട് പൊലീസ് ഇൻസ്പെക്ടർ പി. ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐ നിസാറുദ്ദീൻ, ഗ്രേഡ് എസ്.ഐ ഉദയകുമാർ, എസ്.സി.പി.ഒ രാജേഷ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുമ്പും പ്രതി അമ്മക്കെതിരെ ഇത്തരം ആക്രമണം നടത്തിയിട്ടുണ്ടെന്ന് പാലോട് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.