അജേഷ് , അൻഷാദ്
മാന്നാർ: വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിർത്തി 75കാരിയുടെ രണ്ടര പവെൻറ മാല കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ജയഭവനിൽ അജേഷ് (35), കായംകുളം പെരിങ്ങാല ദേശത്തിനകം പന്തപ്ലാവിൽ ലക്ഷംവീട് കോളനിയിൽ അൻഷാദ് (29) എന്നിവരെയാണ് മാന്നാർ സി.ഐ ജി. സുരേഷ്കുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 3.50ന് വിയപുരം-മാന്നാർ റോഡിൽ ജിജി പ്ലാസക്കു സമീപത്താണ് സംഭവം നടന്നത്.
കുരട്ടിശ്ശേരി പാവുക്കര ചെറുകര വെങ്ങാഴിയിൽ വീട്ടിൽ അന്നമ്മ വർഗീസിെൻറ (75) മാലയാണ് പൊട്ടിച്ച് കടന്നുകളഞ്ഞത്. കായംകുളം-പുനലൂർ റോഡിൽ രണ്ടാം കുറ്റി കവലക്കു സമീപത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് ഇരുവരെയും പിടികൂടിയത്. എസ്.ഐ സുനുമോൻ, സി.പി.ഒമാരായ സിദ്ദീഖ് ഉൾ അക്ബർ, സാജിദ്, പ്രവീൺ, ഹാഷിം, ജഗദീഷ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.