പുതുപ്പരിയാരം ഓട്ടൂർക്കാട്ട് ദമ്പതികൾ കൊല്ലപ്പെട്ട വീടിനടുത്ത് തടിച്ച് കൂടിയ ജനം

ആദ്യം വെട്ടിയത് അമ്മയെ, മുറിവുകളിൽ കീടനാശിനി ഒഴിച്ചു; പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ മകന്‍റെ മൊഴിയിങ്ങനെ

പാലക്കാട്: പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികൾ വീടനകത്ത് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന തുറന്നുപറച്ചിലുമായി മകൻ. വൃദ്ധ ദമ്പതികളുടെ മകനും കേസിലെ പ്രതിയുമായ സനൽ ആണ് പൊലീസിന്‍റെ തെളിവെടുപ്പിനിടെ ക്രൂരമായ കൊലപാതക സംഭവം വിവരിച്ചത്.

ആദ്യം വെട്ടിയത് അമ്മയെയാണെന്ന് സനൽ പറഞ്ഞു. 33 തവണ വെട്ടി. മുറിവുകളിൽ കീടനാശിനി ഒഴിക്കുകയും ചെയ്തു. മുറിവുകൾ വഴി വിഷം കയറാനായിരുന്നു അങ്ങനെ ചെയ്തതെന്നും സനൽ പൊലീസിനോട് പറഞ്ഞു.

കൊലപാതകത്തിനുപയോഗിച്ച അരിവാളും കൊടുവാളും വീടിനകത്തു നിന്നും കണ്ടെടുത്തു. ഈ ആയുധങ്ങളിലുള്ള രക്തക്കറയും മുടിയും പരിശോധനക്കയക്കുമെന്ന് പൊലീസ് പറഞ്ഞു.

ഓട്ടൂർക്കാട് മയൂരത്തിൽ ചന്ദ്രനും ഭാര്യ ദേവിയുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊലപാതകത്തിന് ശേഷം മൈസുരുവിലേക്ക് ഒളിവിൽ പോയ മകൻ സനലിനെ സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിലേൽപ്പിച്ചത്. പിടിയിലായ സനൽ എറണാകുളത്ത് സി.സി.ടി.വി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ഏഴരയോടെ എറണാകുളത്തുള്ള മകൾ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടിയിരുന്നില്ല. തുടർന്ന് അയൽവാസിയെ വിളിക്കുകയായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് വീട്ടനകത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെട്ടുകൊണ്ട് രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു.

ദേവിയുടെ മൃതദേഹത്തിൽ 33 വെട്ടുകളും ചന്ദ്രന്‍റെ മൃതദേഹത്തിൽ 26 വെട്ടുകളും ഇൻക്വസ്റ്റിൽ കണ്ടെത്തിയിരുന്നു. ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. 

Tags:    
News Summary - puthuppariyaram murder case update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.