14കാരിയെ പീഡിപ്പിച്ചയാളുടെ തലവെട്ടി പിതാവും മാതൃസഹോദരനും; മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി പുഴയിൽ തള്ളി

ഖാണ്ട്വ: 14കാരിയെ പീഡിപ്പിച്ച 55 വയസ്സുകാരനെ പെൺകുട്ടിയുടെ പിതാവും മാതൃസഹോദരനും ചേർന്ന് തലവെട്ടി കൊന്നു. മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി പുഴയിൽ തള്ളുകയും ചെയ്തു. മധ്യപ്രദേശിലെ ഖാണ്ട്വയിലാണ് സംഭവം. ഞായറാഴ്ച മൃതദേഹത്തിന്റെ ഭാഗങ്ങൾ അജ്നാല്‍ നദിയില്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ സക്ലാപുര്‍ ജില്ലയിലെ ത്രിലോക്ചന്ദ് ആണ് കൊല്ലപ്പെട്ടതെന്നു കണ്ടെത്തിയെന്ന് എസ്.പി വിവേക് സിങ് പറഞ്ഞു. 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പ്രതികാരമായി പിതാവും അമ്മാവനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ത്രിലോക്ചന്ദും അറസ്റ്റിലായവരും ബന്ധുക്കളാണ്. ശനിയാഴ്ച ഇരുവരും ചേർന്ന് ത്രിലോക്ചന്ദിനെ ബൈക്കില്‍ കയറ്റി അജ്‌നാല്‍ നദീതീരത്തേക്കു കൊണ്ടുപോകുകയായിരുന്നെന്ന് സബ് ഡിവിഷണല്‍ ഓഫിസര്‍ ഓഫ് പൊലീസ് രാകേഷ് പെന്‍ഡ്രോ പറഞ്ഞു. ഇവിടെവച്ച് ത്രിലോക്ചന്ദിനെ തലവെട്ടി കൊലപ്പെടുത്തിയ ശേഷം മീന്‍ വെട്ടുന്ന കത്തി ഉപയോഗിച്ച് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി പുഴയില്‍ തള്ളുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Man who raped minor killed by her father, body dumped in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.