മധ്യപ്രദേശിൽ ഒളിച്ചോടിയതിന് യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമർദനം -വിഡിയോ

ഭോപാൽ: മധ്യപ്രദേശിലെ ഷാജാപൂരിൽ പെൺകുട്ടിയുമായി ഒളിച്ചോടിയ യുവാവിന് ബന്ധുക്കളുടെ ക്രൂരമർദനം. 22കാരിയായ പെൺകുട്ടിയുടെ ബന്ധുക്കളുടെ നേതൃത്വത്തിലായിരുന്നു മർദനം.

22കാരനായ പുഷ്പക് ബാവ്സറാണ് ക്രൂരമർദനത്തിന് ഇരായായത്. തിരക്കേറിയ നഗരത്തിന്‍റെ മധ്യത്തിൽവെച്ച് പട്ടാപകൽ യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

പുഷ്പകയും 22കാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും നാടുവിടുകയും ചെയ്തു. പിന്നീട് ബന്ധുക്കൾ ഇവരെ കണ്ടെത്തി കുടുംബങ്ങൾ തമ്മിൽ ഒത്തുതീർപ്പാക്കിയ ശേഷം ഇരുവരെയും സ്വന്തം വീടുകളിലേക്ക് മടക്കികൊണ്ടുപോകുകുയായിരുന്നു.

പെൺകുട്ടിയുടെ പിതാവിനും സഹോദരനും പുഷ്പകുമായുള്ള ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നു. ഞായറാഴ്ച മാർക്കറ്റിൽ പോയ 22കാരനെ പെൺകുട്ടിയുടെ പിതാവും സഹോദരനും ചേർന്ന് തടഞ്ഞുനിർത്തുകയും ചുറ്റികകൊണ്ട് അടിക്കുകയുമായിരുന്നു. യുവാവിന്‍റെ കൈക്കും കാലിനും ചുറ്റികകൊണ്ട് അടിക്കുന്നത് വിഡിയോയിൽ കാണാം.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മക്സി പൊലീസ് പെൺകുട്ടിയുടെ പിതാവിനും സഹോദരനുമെതിരെ കേസെടുത്തു. പുഷ്പകിനെതിരെയും കേസെടുത്തതായാണ് വിവരം. 22കാരനെതിരെ കേസെടുത്തതിൽ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. 

Tags:    
News Summary - Man Beaten Up With Hammer By Woman's Family For Eloping Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.