കൊച്ചി: തയ്യൽക്കട ഉടമയുടെ കഴുത്തിലെ ഞരമ്പ് ബ്ലേഡ്കൊണ്ട് മുറിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മട്ടാഞ്ചേരിയിൽനിന്ന് വന്ന് കറുകപ്പിള്ളി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ചെട്ടിയാട്ട്പറമ്പ് വീട്ടിൽ ഷഫീഖാണ് (എപ്പി ഷഫീഖ്-35) അറസ്റ്റിലായത്. കലൂർ സെൻറ് ആൻറണീസ് പള്ളിക്ക് സമീപം സ്റ്റൈൽ ഫിറ്റ് എന്ന തയ്യൽക്കട നടത്തുന്ന മാത്യുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് പള്ളിക്ക് സമീപം ലോട്ടറിക്കച്ചവടം നടത്തുന്നയാളെ ആരോ ദേഹോപദ്രവം ഏൽപിച്ചത് ചോദിക്കാൻ എത്തിയ ഷഫീഖ് തയ്യൽക്കടയിൽ ഉണ്ടായിരുന്ന മാത്യുവിനോടും സുഹൃത്തുക്കളോടും വാക്തർക്കത്തിൽ ഏർപ്പെട്ടിരുന്നു.
ഈ സമയം സമീപത്തുണ്ടായിരുന്നവർ ചേർന്ന് പിടിച്ചുമാറ്റി. തുടർന്ന് വൈകീട്ട് ഏഴോടെ കട അടച്ച് വീട്ടിലേക്ക് പോയ മാത്യുവിെൻറ പിന്നാലെയെത്തിയ ഷഫീഖ് ബ്ലേഡ്കൊണ്ട് കഴുത്തിൽ വരയുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. മാത്യുവിനെ സുഹൃത്തുക്കൾ ചേർന്നാണ് എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചത്. ഐ.സി.യുവിൽ ചികിത്സയിലാണ്. മാത്യുവിെൻറ സുഹൃത്തിെൻറ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കറുകപ്പിള്ളി ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസുകാരനെയും ബാർ ജീവനക്കാരനെയും കുത്തിപ്പരിക്കേൽപിച്ച കേസുകളിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കോടതി അഞ്ച് വർഷം ശിക്ഷ വിധിച്ചെങ്കിലും അപ്പീൽ ജാമ്യത്തിൽ കഴിഞ്ഞുവരുകയാണ്. നിരവധി മോഷണക്കേസിലും പ്രതിയാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.