ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊൈഫലുണ്ടാക്കി പെൺകുട്ടികളെ അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയ 23കാരൻ അറസ്റ്റിൽ. എയർ കണ്ടീഷനർ മെക്കാനിക്കായ അബ്ദുൽ സമദിനെയാണ് പൊലീസ് ലഖ്നോവിൽനിന്ന് പിടികൂടിയത്.
കൗമാരക്കാരായ പെൺകുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും അവരുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
'ഫത്തേപൂർ ബേരി പൊലീസ് സ്റ്റേഷനിൽനിന്നുള്ള ഞങ്ങളുടെ സംഘം അബ്ദുൽ സമദിനെ ലഖ്നോവിൽനിന്ന് പിടികൂടി. ഇയാളുടെ അടുത്തുനിന്ന് നിരവധി പെൺകുട്ടികളുടെ വിവരങ്ങളും അശ്ലീല വിഡിയോകളും ഫോട്ടോകളും അടങ്ങിയ സമാർട്ട്ഫോണും കണ്ടെടുത്തു' -ഡെപ്യൂട്ടി പൊലീസ് കമീഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു.
ആഗസ്റ്റ് 27ന് ലഭിച്ച 15കാരിയുടെ പരാതിയിലാണ് പൊലീസ് നടപടി. പെൺകുട്ടിയിൽനിന്ന് ഇയാൾ വിഡിയോകളും ചിത്രങ്ങളും ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അന്വേഷണത്തിൽ പ്രതിയുടെ മൊബൈൽ നമ്പറിെൻറയും ഇൻസ്റ്റഗ്രാം ഐ.ഡിയും വിവരങ്ങൾ ലഭിക്കുന്നതിനായി വാട്സ്ആപിനും ഇൻസ്റ്റഗ്രാമിനും നോട്ടീസ് അയച്ചിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
സ്ത്രീയാണെന്ന് നടിച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചാണ് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
പെൺകുട്ടികൾ അശ്ലീല വിഡിയോകളും ചിത്രങ്ങളും അയച്ചുനൽകിയാൽ പിന്നീട് അവരെ ഭീഷണിപ്പെടുത്തും. ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും. സമദിന് നിരവധി ഇൻസ്റ്റഗ്രാം ഐ.ഡികളുണ്ട്. ഒരോ കുറ്റകൃത്യത്തിനും ഓരോ ഐ.ഡികളാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.