ശ്രീജിത്ത്
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവറായ മലപ്പുറം ഹാജിയാർ പള്ളി മൂലയിൽ വീട്ടിൽ ശ്രീജിത്തിനെയാണ് (35) മലപ്പുറം പൊലീസ് പിടികൂടിയത്. നേരത്തേ കേസിൽ നാലുപേർ പിടിയിലായിരുന്നു. രാത്രികാല ഓട്ടോ ഓടുന്നതിന്റെ മറവിൽ, പീഡനത്തിനിരയായ പെൺകുട്ടിയെ കടത്തിക്കൊണ്ടുവരാൻ പ്രതികൾക്ക് സഹായം ചെയ്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ മൂന്ന് കേസുകൾ നിലവിലുണ്ട്. ഈ മാസം 10ന് പൂക്കോട്ടൂർ അറവങ്കരയിലാണ് സംഭവം നടന്നത്. അന്വേഷണസംഘത്തിൽ മലപ്പുറം ഡിവൈ.എസ്.പി അബ്ദുൽ ബഷീർ, എസ്.സി.പി.ഒമാരായ ശ്രീലാൽ, മുസ്തഫ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.