സിറാജുദ്ദീൻ

രാസലഹരിയുമായി യുവാവ് പിടിയിൽ

മരട്: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൈക്കൂടത്ത് നിന്ന് രാസലഹരിയുമായി യുവാവിനെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. തൈക്കൂടം കനാൽ റോഡിന് സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മലപ്പുറം തിരുവാലി കൊട്ടാര കുപ്പാത് വീട്ടിൽ സിറാജുദ്ദീൻ (31) ആണ് 25.360 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.

തൈക്കൂടത്ത് 24 മണിക്കൂർ ഷോപ്പ് നടത്തിയിരുന്ന പ്രതി കടയുടെ മറവിൽ രാസലഹരി കച്ചവടം ചെയ്യുന്നതായി പൊലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. വാഹനങ്ങളുടെ സെക്കൻഡ് സെയിൽ കച്ചവടം ചെയ്തിരുന്ന പ്രതി ഇതര സംസ്ഥാനങ്ങളിൽനിന്ന് വാഹനം വാങ്ങി കൊണ്ടുവരുന്നതിന്റെ മറവിലാണ് രാസലഹരി കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ഡി.സി.പിമാരായ അശ്വതി ജിജി, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസി. കമീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Youth Arrested With Drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.