മേലുകാവ്: പാറശ്ശേരി സാജൻ സാമുവലിന്‍റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികളെക്കൂടി മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു.അതിരമ്പുഴ കോട്ടമുറി ഭാഗത്ത് മാടപ്പള്ളി വീട്ടിൽ ബിബിൻ ബെന്നി (22), കടപ്പൂർ പാറക്കൽ വീട്ടിൽ റിജിൽ (24), കാണക്കാരി തുരുത്തിക്കാട്ടിൽ വീട്ടിൽ ദീപു ജോയി (21) എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണത്തിന് ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയായിരുന്നു. ഈ മൂന്നുപേരെ അറസ്റ്റ് ചെയ്തതോടെ കേസിൽ മൊത്തം 14 പ്രതികളെ അന്വേഷണസംഘം പിടികൂടി.പ്രതികളിൽ ഒരാളായ ബിബിൻ ബെന്നിക്ക് ഏറ്റുമാനൂർ, ഗാന്ധിനഗർ, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി സ്റ്റേഷനുകളിൽ നിരവധി കേസ് നിലവിലുണ്ട്. പ്രതിയായ റിജിലിന് മേലുകാവ് കൂടാതെ മരങ്ങാട്ടുപിള്ളി സ്റ്റേഷനിലും കേസുണ്ട്.
ആക്രമണത്തിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ, സജി, രാജു, അജ്മൽ, റോൺ മാത്യു, അലക്സ് പാസ്കൽ, ആൽബർട്ട്, ആൽബിൻ കെ. ബോബൻ, നിക്കോളാസ് എന്നിവരെ കഴിഞ്ഞദിവസം പൊലീസ് സംഘം പിടികൂടിയിരുന്നു. പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, മേലുകാവ് എസ്.എച്ച്.ഒ രഞ്ജിത് കെ. വിശ്വനാഥ്, എസ്.ഐ അജിത്, സി.പി.ഒമാരായ ജോബി, ബൈജു, ശ്യാം, രഞ്ജിത്, ശ്രാവൺ, നിതാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.