ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

കൊച്ചി: ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. മരട് അസറ്റ് കൊട്ടാരം അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന കൊല്ലം ആണ്ടൂർ പൂവനത്തുംവിള പുത്തൻവീട് സന്തോഷ്കുമാറിനെയാണ് (48) എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.സന്തോഷ്കുമാറിനെതിരെ വിവിധ ജില്ലകളിൽ സമാനമായ 37 കേസുകളും ചെക്ക് കേസുകൾ ഉൾപ്പെടെ മറ്റ് തട്ടിപ്പ് കേസുകളും ഉണ്ട്.

കണ്ണൂർ, മലപ്പുറം സ്വദേശികളിൽനിന്ന് ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് ഇൻസ്പെക്ടർ ഫൈസലിന്‍റെ നേതൃത്വത്തിലെ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്.ഐ മാരായ ശരത്ത്, ഉണ്ണികൃഷ്ണൻ, എ.എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ സിനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Fraud by offering army job; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.