അടിമാലി: കാൽനടക്കാരനായ വയോധികനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോയ വാഹനം ശാന്തൻപാറ പൊലീസ് കണ്ടെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തു. സൂര്യനെല്ലി ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായ സൂര്യനെല്ലി പാപ്പാത്തിച്ചോല നിവേദ്കുമാറാണ് (22) അറസ്റ്റിലായത്. ഒക്ടോബർ 13ന് വൈകീട്ട് ഏഴിനാണ് സുബ്രഹ്മണ്യൻ കോളനിയിൽ പത്രോസിനെ (65) സൂര്യനെല്ലിക്കും ചിന്നക്കനാലിനും ഇടയിൽ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാഹനമിടിച്ചാണ് പത്രോസ് മരിച്ചതെന്ന് വ്യക്തമായതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ദൃക്സാക്ഷികളോ സി.സി ടി.വി ദൃശ്യങ്ങളോ ലഭിച്ചിരുന്നില്ല. മറ്റ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിവേദ് കുമാർ ഓടിച്ച ഓട്ടോറിക്ഷ ഇടിച്ചാണ് പത്രോസ് മരിച്ചതെന്ന് കണ്ടെത്തിയത്. ശാന്തൻപാറ സി.ഐ എസ്. ശരലാൽ, എസ്.ഐ കെ.എച്ച്. ഹാഷിം, സിവിൽ പൊലീസ് ഓഫിസർമാരായ വി. ജയകൃഷ്ണൻ, എം.മഹേഷ്, ജിബിൻ തോമസ്, പി.വി. ജിഷ്ണു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.