മുഹമ്മദ് ഫാസിൽ, റഫ്നാസ്, അമർ ജിഹാദ്
താമരശ്ശേരി: ബംഗളൂരുവിൽനിന്ന് വിൽപനക്കായി കൊണ്ടുവന്ന 73.3 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ ഡാൻസാഫ് സംഘവും താമരശ്ശേരി പൊലീസും ചേർന്ന് പിടികൂടി. ബാലുശ്ശേരി കരിയാത്തൻകാവ് കൊയിലാട്ട് താഴെ പൊയിൽ മുഹമ്മദ് ഫാസിൽ (30), ബാലുശ്ശേരി അറപ്പീടിക കൊറോത്ത് വയൽ അമർ ജിഹാദ് (29), ബാലുശ്ശേരി കിനാലൂർ കോട്ടത്തലക്കൽ റഫ്നാസ് (30) എന്നിവരെയാണ് ശനിയാഴ്ച പുലർച്ച അടിവാരത്തുവെച്ച് പൊലീസ് പിടികൂടിയത്.
ബംഗളൂരുവിലെ മൊത്ത കച്ചവടക്കാരിൽനിന്ന് വാങ്ങി കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തുകയാണ് ഇവരുടെ രീതി. ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പിടികൂടിയ ലഹരിമരുന്നിന് കേരളത്തിൽ രണ്ടുലക്ഷം രൂപയോളം വരും. പിടിയിലായ അമർ ജിഹാദിന് ചാവക്കാടും ബാലുശ്ശേരിയിലും മയക്കുമരുന്ന് കേസുണ്ട്. രണ്ടുതവണ ജയിലിൽ കിടന്നതാണ്.
കഴിഞ്ഞ ദിവസം റൂറൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം കുറ്റ്യാടിയിൽ 267 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ ശിഹാബുദ്ദീനെ പിടികൂടിയിരുന്നു. എസ്.ഐ രാജീവ് ബാബു, എസ്.എസ്.ഐ ജയരാജൻ പനങ്ങാട്, സീനിയർ സി.പി.ഒ ജിനീഷ് ബാലുശ്ശേരി, സുബിൻ ബിജു, സുജാത്, ലിനീഷ്, സൂരജ്, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.