representative image

യു.പിയിൽ ഓടുന്ന ഓട്ടോയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; 20,000 രൂപയും കവർന്നു

അലിഗഢ്: ഉത്തർ പ്രദേശിലെ അലിഗഢിൽ ഓടുന്ന ഓട്ടോറിക്ഷയിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയായി. ക്രൂരകൃത്യത്തിന് ശേഷം ഓട്ടോ ഡ്രൈവറും കൂട്ടാളികളും യുവതിയുടെ പക്കലുണ്ടായിരുന്ന 20000 രൂപ കൊള്ളയടിക്കുകയും ചെയ്തു.

ഏപ്രിൽ 14ന് പുലർച്ചെ ഒരുമണിക്കാണ് സംഭവം. പീഡനത്തിന് ശേഷം യുവതിയെ പ്രതികൾ അക്ബരാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നനൗവിൽ ഉപേക്ഷിക്കുകയായിരുന്നു.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അക്ബരാബാദ് സ്വദേശിയായ യുവതി ഇപ്പോൾ ഭർത്താവിനും കുട്ടികൾക്കുമൊപ്പം ന്യൂഡൽഹിയിലാണ് താമസം.

ഡൽഹിയിൽ നിന്ന് ബസിൽ അലിഗഢിൽ വന്നിറങ്ങിയതായിരുന്നു യുവതി. ഗാന്ധിപാർക്ക് ബസ്സ്റ്റാൻഡിൽ നിന്നാണ് അവർ ഓട്ടോ വിളിച്ചത്. ഓട്ടോയിൽ വേറെ മൂന്ന് പേരും കൂടിയുണ്ടായിരുന്നു. വഴിയിൽ യാത്രക്കാരിൽ ഒരാൾ ഇറങ്ങിയതിന് പിന്നാലെയാണ് പ്രതികൾ യുവതിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. എതിർക്കാൻ ശ്രമിച്ച അവരെ മർദിക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്ന 20000 രൂപയും അവർ കൊള്ളയടിച്ചു.

ഗാന്ധി പാർക്കിലെയും അക്ബരാബാദ് റോഡിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഓട്ടോ ഡ്രൈവറെയും കൂട്ടാളികളും ഉടൻ പിടിയിലാകുമെന്നും അലിഗഡ് എസ്.എസ്.പി കലാനിധി നൈതാനി പറഞ്ഞു.

Tags:    
News Summary - Delhi Woman robbed and gang-raped in moving autorickshaw in uttar pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.