തൊടുപുഴ: കിടപ്പുരോഗിയായ മാതാവിന്‍റെ മരണം മകൻ നടത്തിയ കൊലപാതകമെന്ന് പൊലീസ്. ഇടുക്കി മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണമാണ് മകന്‍റെ മർദനത്തെ തുടർന്നാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ മകൻ സജീവിനെ അറസ്റ്റ് ചെയ്തു.
ജൂലൈ 30നാണ് സജീവ് തങ്കമ്മയെ മർദിച്ചത്. മദ്യലഹരിയിലായിരുന്നു ഇയാൾ. ഭക്ഷണം നൽകിയത് തങ്കമ്മ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസുകൊണ്ട് മുഖത്തിടിച്ചു. പിന്നീട് കട്ടിലിൽ തലയിടിപ്പിച്ച് മാരക പരിക്കേൽപ്പിച്ചു. ചികിത്സയിലിരിക്കെ ഈ മാസം ഏഴിനാണ് തങ്കമ്മ മരിച്ചത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി സജീവ് മർദനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.