കൊച്ചി: ഓൺലൈനിൽ കത്തി വാങ്ങി കൊലപാതകശ്രമം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. എളംകുളം കോന്തുരുത്തി നവീൻ (20), കസ്തൂർബ നഗറിൽ മെജോ (23), കസ്തൂർബ നഗറിൽ മോസസ് (19) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് പിടികൂടിയത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തെ തുടർന്നാണ് സംഭവം. നാലുപേർ ചേർന്ന് കോന്തുരുത്തി ജ്യോതി നഗർ റോഡിൽ കസീബ കോളനിയിലെ സുമയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന വിശാലിനെ (19) കുത്തി പരിക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. നിരവധി അടിപിടി, മയക്കുമരുന്ന്, മോഷണ കേസുകളിൽ പ്രതികളാണ് സംഘം.
കുത്താൻ ഉപയോഗിച്ച ആയുധം നവീൻ ഒരാഴ്ച മുമ്പ് ഓൺലൈനിൽ വാങ്ങുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. നാലാം പ്രതിയെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
എറണാകുളം എ.സി.പി വൈ. നിസാമുദ്ദീെൻറ നിർേദശാനുസരണം എറണാകുളം ടൗൺ സൗത്ത് എസ്.എച്ച്.ഒ എം.എസ്. ഫൈസൽ, സബ് ഇൻസ്പെക്ടർ വി. വിദ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ സി.ടി. ബിനു, സി. ശ്രീകുമാർ, എ.എസ്.ഐമാരായ ബി. ദിനേശ്, സന്തോഷ് കുമാർ, സി.പി.ഒമാരായ പ്രശാന്ത്, പ്രശാന്ത് സീതാറാം, പ്രസൂൺ, എം.കെ. അനീഷ്, സനൽ കുമാർ, ജിത്തു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.