വിഷ്ണു, തമ്പി ഉണ്ണി
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസിൽ പ്രതികളും റൗഡി ലിസ്റ്റിൽപെട്ടവരുമായ രണ്ട് യുവാക്കളെ ജില്ലയിൽനിന്ന് ആറുമാസത്തേക്ക് കാപ്പ നിയമപ്രകാരം പുറത്താക്കി.
കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേച്ചരിവ് വിഷ്ണുഭവനത്തിൽ വിഷ്ണു തമ്പി (26), പന്തളം തെക്കേക്കര പൊങ്ങലടി തെങ്ങുവിള വീട്ടിൽ ഉണ്ണി (24) എന്നിവരെയാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം ജില്ലയിൽനിന്ന് പുറത്താക്കിയത്. 2018ൽ കൊടുമൺ ഐക്കരേത്ത് മുരുപ്പ് മംഗലം കുന്നിൽ ബുദ്ധപ്രതിമ തകർത്ത കേസിലും ഉൾപ്പെട്ടയാളാണ് വിഷ്ണു.
എട്ട് കേസാണ് കൊടുമൺ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെയുള്ളത്. 2019 മുതൽ പത്തനംതിട്ട, കൊടുമൺ സ്റ്റേഷനുകളിലായി നാല് കേസിൽ പ്രതിയാണ് ഉണ്ണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.