കളമശ്ശേരി: വിവാഹ ആവശ്യത്തിന് ബാങ്കിൽനിന്നും പണമെടുത്ത് സ്കൂട്ടറിൽ സൂക്ഷിച്ച് മടങ്ങിയയാളുടെ 3.5 ലക്ഷം രൂപ കവർന്നു. ഏലൂർ സ്വദേശി കെ.എസ്. വിഷ്ണുവിന്റെ പണമാണ് സ്കൂട്ടറിൽ നിന്നും കവർന്നത്. തിങ്കളാഴ്ച രാവിലെ മകനുമൊത്ത് കളമശ്ശേരി എസ്.ബി.ഐ ബാങ്കിൽ നിന്നും പണമെടുത്ത് മടങ്ങും മുമ്പ് പാസ് ബുക്ക് പതിപ്പിക്കാൻ ശ്രമിച്ചെങ്കിലും തിരക്ക് മൂലം കഴിഞ്ഞില്ല. തുടന്ന് പണം സ്കൂട്ടറിൽ സൂക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ഏലൂർ എസ്.ബി.ഐ ബാങ്കിന് മുന്നിൽ സ്കൂട്ടർ നിർത്തി പാസ്ബുക്ക് പതിപ്പിക്കാൻ കയറി. ബുക്ക് പതിപ്പിച്ച് മടങ്ങി സ്കൂട്ടറിനടുത്ത് എത്തുമ്പോൾ പണം സൂക്ഷിച്ച സീറ്റിനടിയിലെ ബോക്സിന്റെ താക്കോൽ ദ്വാരം തുറന്ന നിലയിൽ കാണുകയായിരുന്നു. ഉടനെ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.