തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ബുധനാഴ്ച തുടക്കമായി.
എസ്.എസ്.എൽ.സിയിൽ ഒന്നാം ഭാഷ പാർട്ട് ഒന്ന് മലയാളം/ അറബിക്/ സംസ്കൃതം/ ഉർദു/ തമിഴ്/ കന്നട വിഷയങ്ങളിലായിരുന്നു ആദ്യ പരീക്ഷ. ചോദ്യങ്ങൾ പൊതുവെ എളുപ്പമായിരുന്നെന്നാണ് വിദ്യാർഥികൾ പറയുന്നത്. 4.41 ലക്ഷം വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.
വിദ്യാർഥികളിൽനിന്ന് പരീക്ഷ സംബന്ധിച്ച അഭിപ്രായമാരായാൻ പരീക്ഷാ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പട്ടം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെത്തി. പരീക്ഷ എളുപ്പമായിരുന്നെന്ന് അഭിപ്രായപ്പെട്ട വിദ്യാർഥികളിൽ ചിലർ മതിയായ സമയം ലഭിച്ചില്ലെന്ന പരാതിയും ഉന്നയിച്ചു.
തിരുവനന്തപുരം മാറാനെല്ലൂർ ഡി.വി.എം.എൻ.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ 1.45ന് പകരം രണ്ടുമണിക്കാണ് ചോദ്യേപപ്പർ വിതരണം ചെയ്തതെന്ന് പരാതി ഉയർന്നു. ഇവിടെ മൂന്ന് ക്ലാസ് മുറികളിൽ ചോദ്യപേപ്പർ വൈകിയാണ് എത്തിച്ചതെന്നാണ് ആക്ഷേപം. 1.45ന് ചോദ്യപേപ്പർ നൽകിയശേഷം 15 മിനിറ്റ് ചോദ്യങ്ങൾ വായിച്ച് തയാറാകാനുള്ള ‘കൂൾ ഒാഫ് ടൈം’ ആണ്. ഇൗ സമയമാണ് കുട്ടികൾക്ക് നഷ്ടമായത്. ഇതുസംബന്ധിച്ച് രക്ഷാകർത്താക്കൾ ഡി.ഇ.ഒക്ക് പരാതി നൽകി.
ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ബുധനാഴ്ച ഹിസ്റ്ററി/ ഇസ്ലാമിക് ഹിസ്റ്ററി/ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്/ ഇലക്ട്രോണിക് സർവിസ് ടെക്നോളജി എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ.
രണ്ടാം വർഷ ഹയർസെക്കൻഡറിയിൽ സോഷ്യൽ വർക്/ ബയോളജി/ കമ്പ്യൂട്ടർ സയൻസ്/ ബിസിനസ് സ്റ്റഡീസ്/ ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ. ഒന്നാം വർഷ പരീക്ഷ 3.79 ലക്ഷം വിദ്യാർഥികൾ െറഗുലറായും 69685 പേർ സ്കോൾ കേരള വഴിയും എഴുതുന്നുണ്ട്.
3.72 ലക്ഷം പേർ െറഗുലറായും 69971 പേർ സ്കോൾ കേരള വഴിയും രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്. 60,248 പേരാണ് ഒന്നും രണ്ടും വർഷ വി.എച്ച്.എസ്.ഇ പരീക്ഷ എഴുതുന്നത്. വേനൽ ചൂട് കനത്തതിനാൽ പരീക്ഷാ ഹാളിൽ വിദ്യാർഥികൾക്ക് കുടിവെള്ള സൗകര്യം ഒരുക്കിയിരുന്നു.
ഉത്തരേപപ്പറുകൾ പരീക്ഷ പൂർത്തിയാകുന്ന ദിവസം തന്നെ മൂല്യനിർണയ ക്യാമ്പുകളിലേക്ക് അയക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വിദൂരസ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്കൂളുകൾക്ക് ഉത്തരേപപ്പറുകൾ അയക്കാൻ തൊട്ടടുത്തദിവസം വരെ സമയം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.