തിരുവനന്തപുരം: പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെൻറ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇൗഘട്ടത്തിൽ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകൾക്ക് പുറമെ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ, അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിലേക്കുകൂടി അലോട്ട്െമൻറ് നടത്തിയിട്ടുണ്ട്.
മൂന്നാംഘട്ട അലോട്ട്െമൻറ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോംപേജിൽ ലഭ്യമാണ്. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെൻറ് കോഴ്സ്, കോളജ്, അലോട്ട്െമൻറ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിെൻറ പ്രിൻറൗട്ട് നിർബന്ധമായും എടുക്കണം.
മൂന്നാംഘട്ട അലോട്ട്െമൻറ് പ്രകാരം പുതുതായോ മുൻഘട്ടത്തിൽ ലഭിച്ച അലോട്ട്െമൻറിൽനിന്ന് വ്യത്യസ്തമായോ എൻജിനീയറിങ്/ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിലേക്ക് അലോട്ട്െമൻറ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെൻറ് െമമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ്/അധികതുക ഇൗമാസം 21 മുതൽ 25 വരെ എസ്.ബി.െഎയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഒാൺലൈനായോ ഒടുക്കിയശേഷം 25ന് വൈകീട്ട് അഞ്ചിന് മുമ്പ് അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ ഹാജരായി പ്രവേശനംേനടണം.
മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കാണ് അലോട്ട്മെൻറ് ലഭിക്കുന്നതെങ്കില്‍ വിദ്യാർഥികള്‍ക്ക് ഫീസ് ഒടുക്കുന്നതിനും കോഴ്സ്/കോളജില്‍ പ്രവേശനം നേടുന്നതിനുമുള്ള അവസാനതീയതി ഇൗമാസം 30 ആണ്. നിശ്ചിതസമയത്തിനുള്ളിൽ ഫീസ്/അധികതുക ഒടുക്കാത്ത വിദ്യാർഥികളുടെയും കോളജുകളില്‍ ഹാജരായി പ്രവേശനംനേടാത്ത വിദ്യാർഥികളുടെയും അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാക്കും. സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോളജുകളിലെ കമ്യൂണിറ്റി/രജിസ്ട്രേഡ് സൊസൈറ്റി/രജിസ്ട്രേഡ് ട്രസ്റ്റ് ക്വാട്ടയിലേക്കും സ്വകാര്യ സ്വാശ്രയ ഫാര്‍മസി കോളജുകളിലെ ന്യൂനപക്ഷ ക്വാട്ടയിലേക്കും മാറ്റിെവച്ചിട്ടുള്ള സീറ്റുകളിലേക്കുള്ള അലോട്ട്മെൻറ് ഈഘട്ടത്തില്‍ നടത്തിയിട്ടുണ്ട്. ഹൈകോടതി ഉത്തരവിന് പ്രകാരം ഏതാനും സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോളജുകളിലെ പുതിയ കോഴ്സുകൾ/അധിക സീറ്റുകള്‍ എന്നിവയിലേക്കും ചില സ്വകാര്യ സ്വാശ്രയ ഫാര്‍മസി കോളജുകളിലേക്കും നടത്തിയിട്ടുള്ള അലോട്ട്മെൻറ് താൽക്കാലികവും ബന്ധപ്പെട്ട റിട്ട് പെറ്റീഷനുകളിന്മേലുള്ള ഹൈകോടതിയുടെ അന്തിമവിധിക്ക് വിധേയവുമായിരിക്കും. മൂന്നാംഘട്ട അലോട്ട്മെൻറ് സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോളജുകളിലേക്കും എല്ലാ സ്വാശ്രയ ഫാര്‍മസി കോളജുകളിലേക്കുമുള്ള അവസാന അലോട്ട്മെൻറ് ആയതിനാല്‍ മൂന്നാംഘട്ടത്തില്‍ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോളജുകളിലേക്കും സ്വാശ്രയ ഫാര്‍മസി കോളജുകളിലേക്കും അലോട്ട്മെൻറ് ലഭിക്കുന്നപക്ഷം വിദ്യാർഥികള്‍ അതാത് കോളജുകളില്‍ ഇൗമാസം 25-ന് വൈകീട്ട് അഞ്ചിനുള്ളില്‍ നിര്‍ബന്ധമായും അഡ്മിഷന് നേടിയിരിക്കണം. അല്ലാത്തപക്ഷം പ്രോസ്പെക്ടസ് പ്രകാരമുള്ള പിഴ ഒടുക്കാന്‍ ബാധ്യസ്ഥരായിരിക്കും. കൂടാതെ പ്രവേശനപരീക്ഷ കമീഷണര്‍ക്ക് അടച്ച ഫീസ് തിരികെലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോളജുകളില്‍ (കേരള കത്തോലിക് എൻജിനീയറിങ് കോളജ് മാനേജ്മെൻറ് അസോസിയേഷന് കീഴില്‍ വരുന്ന എൻജിനീയറിങ് കോളജുകള്‍ ഒഴികെ) പ്രവേശനംനേടിയിരിക്കുന്ന വിദ്യാർഥികള്‍ക്ക് ഇൗമാസം 25ന് ശേഷം മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്ക് പുതുതായി അലോട്ട്മെൻറ് ലഭിക്കുകയും കോളജില്‍നിന്ന് വിടുതല്‍ നേടുകയും ചെയ്യുന്നപക്ഷം അവര്‍ ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കേണ്ടതില്ല. എന്നാല്‍ അവര്‍ക്ക് കോളജില്‍ അടച്ച ഫീസ് തിരികെലഭിക്കാന്‍ അര്‍ഹതയില്ല.
ഇൗമാസം 25-നുശേഷം സ്വാശ്രയ ഫാര്‍മസി കോളജുകളില്‍നിന്നും വിടുതല്‍ നേടുന്ന വിദ്യാർഥികള്‍ ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കാന്‍ ബാധ്യസ്ഥരായിരിക്കും. ലിക്വിഡേറ്റഡ് ഡാമേജസ് സംബന്ധിച്ച് വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള പ്രോസ്പെക്ടസിലെയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളിലെയും വ്യവസ്ഥകള്‍ അപേക്ഷകര്‍ ശ്രദ്ധിക്കേതാണ്.
കുറിപ്പ്:- 1) കാറ്റഗറി സംബന്ധമായി വൈകിലഭിച്ച സര്‍ട്ടിഫിക്കറ്റുകളും പരിഗണിച്ചുകൊണ്ട് BH, BX, DV, EC, EO, EZ, KN, LA, LG, MU, OE, SC, SD, VA, VK വിഭാഗങ്ങളിലുള്ള കാറ്റഗറി ലിസ്റ്റുകള്‍ പുതുക്കിയിട്ടുണ്ട്. പുതുക്കിയ കാറ്റഗറി ലിസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെൻറ് നടത്തിയിട്ടുള്ളത്. പുതുക്കിയ കാറ്റഗറി ലിസ്റ്റുകള്‍ മേല്‍ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
2) വെറ്ററിനറി കോഴ്സില്‍ ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍ക്കുള്ള പ്രത്യേക സംവരണ സീറ്റുകളിലേക്ക് ഈഘട്ടത്തില്‍ അലോട്ട്മെൻറ് നടത്തിയിട്ടില്ല. പ്രസ്തുത കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച അപാകതകള്‍ പരിഹരിച്ച ശേഷം തുടര്‍ന്നുള്ള ഘട്ടത്തില്‍ ഈ സീറ്റുകളിലേക്ക് അലോട്ട്മെൻറ് നടത്തും. ഹെൽപ് ലൈൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.