തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സർക്കാർ വാർത്താകുറിപ്പിലൂടെ പറഞ്ഞു.
മലപ്പുറം ജില്ലയിൽ 60-ഉം പാലക്കാട് 30-ഉം കോഴിക്കോട് 20-ഉം കാസർകോട് 10-ഉം വീതം ബാച്ചുകളാണ് അനുവദിച്ചിട്ടുള്ളത്. ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇതുവഴി നാല് ജില്ലകളിലായി ആകെ 7,200 വിദ്യാർഥികൾക്ക് കൂടി പുതുതായി പ്രവേശനം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.