ഡെൻറൽ പ്രവേശനത്തിന് 1910 സീറ്റുകൾ

തിരുവനന്തപുരം: ഡെൻറൽ പ്രവേശനത്തിന് സംസ്ഥാനത്ത് ആകെയുള്ളത് 1910 സീറ്റുകൾ. നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ എം.ബി.ബി.എസ് കഴിഞ്ഞാൽ കൂടുതൽ പേർ പ്രവേശനം തേടുന്നത് ബി.ഡി.എസ് (ഡെൻറൽ) കോഴ്സിലാണ്.

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആറ് ഡെൻറൽ കോളജുകളിലായി 300 സീറ്റുകളും 19 സ്വകാര്യ സ്വാശ്രയ കോളജുകളിലായി 1610 സീറ്റുകളുമാണുള്ളത്. സർക്കാർ ഡെൻറൽ കോളജുകളിലെ 45 സീറ്റുകൾ അഖിലേന്ത്യ േക്വാട്ടയിലായിരിക്കും നികത്തുക.

അഖിലേന്ത്യ േക്വാട്ട പ്രവേശനം www.mcc.nic.in വെബ്സൈറ്റ് വഴിയാണ് നടത്തുക. സംസ്ഥാനത്ത് എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഒരുമിച്ചാണ്.

നീറ്റ് റാങ്ക് പരിഗണിച്ചുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന മുറക്ക് നടപടികൾ ആരംഭിക്കും. നീറ്റ് റാങ്കിൽ മുൻനിരയിൽ അല്ലാത്തവർക്ക് ബി.ഡി.എസിൽ കൂടുതൽ പ്രവേശന സാധ്യതയുണ്ട്.

പ്രവേശന സാധ്യത

ഡെൻറൽ കോളജുകളിൽ കഴിഞ്ഞ വർഷം സ്റ്റേറ്റ് മെറിറ്റ്, വിവിധ സംവരണ സീറ്റുകളിൽ അവസാന അലോട്ട്മെൻറ് ലഭിച്ചവരുടെ സംസ്ഥാന റാങ്ക് വിവരം സർക്കാർ, സ്വാശ്രയ കോളജുകൾ എന്ന ക്രമത്തിൽ:

സ്റ്റേറ്റ് മെറിറ്റ് 4576, 27056

ഇൗഴവ 6290, 34524

മുസ്ലിം 5827, 40491

പിന്നാക്ക ഹിന്ദു 7951, 31499

ലത്തീൻ കത്തോലിക്ക 11042, 48717

ധീവര 11238, 30653

വിശ്വകർമ 7998, 43693

പിന്നാക്ക ക്രിസ്ത്യൻ 10204, 28007

കുഡുംബി 26031, 46271

കുശവൻ 14535, 46513

പട്ടികജാതി 17199, 29355

പട്ടികവർഗം 35075, 46691.


സർക്കാർ കോളജുകൾ, സീറ്റ്

ആലപ്പുഴ 50

കോഴിക്കോട് 50

കണ്ണൂർ 60

കോട്ടയം 40

തൃശൂർ 50

തിരുവനന്തപുരം 50

ആകെ 300

സ്വകാര്യ കോളജുകൾ

തൊടുപുഴ അൽഅസ്ഹർ 100

മൂവാറ്റുപുഴ അന്നൂർ 50

കോഴിേക്കാട് ആഞ്ജനേയ 100

കൊല്ലം അസീസിയ 100

കാസർകോട് സെഞ്ച്വറി 100

മലപ്പുറം എജുകെയർ 100

കോതമംഗലം ഇന്ദിരഗാന്ധി 100

അഞ്ചരക്കണ്ടി കണ്ണൂർ 100

കോഴിക്കോട് കെ.എം.സി.ടി 100

കോതമംഗലം ബസേലിയോസ് 60

പെരിന്തൽമണ്ണ എം.ഇ.എസ് 100

എടപ്പാൾ മലബാർ 100

നെയ്യാറ്റിൻകര നൂറുൽ ഇസ്ലാം 50

തിരുവല്ല പുഷ്പഗരി 50

തിരുവനന്തപുരം പി.എം.എസ് 100

തൃശൂർ പി.എസ്.എം 100

പാലക്കാട് റോയൽ 60

കോതമംഗലം ഗ്രിഗോറിയോസ് 40

വർക്കല ശ്രീശങ്കര 100

Tags:    
News Summary - 1910 seats for dental admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.