മുംബൈ: കോവിഡ് 19 ബാധക്കിടയിലും ഇന്ത്യൻ വ്യവസായലോകം കുറേക്കാലമായി ശ്രദ്ധിച്ചത് മുകേഷ് അംബാനിയെന്ന് വ്യവസായിയുടെ നീക്കങ്ങൾ തന്നെയായിരുന്നു. ഇന്ത്യൻ ടെലികോം വിപണിയിൽ സർവാധിപത്യം ലക്ഷ്യമിട്ട് അംബാനി തുടക്കം കുറിച്ച ജിയോയിലേക്ക് എത്തിയ നിഷേപമായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി വ്യവസായ ലോകത്തെ ചർച്ച. 10 ബില്യൺ ഡോളറിെൻറ നിക്ഷേപമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ജിയോയിലുണ്ടായത്.
ജിയോയെ വിദേശവിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഇപ്പോൾ അംബാനി നടത്തുന്നതെന്നാണ് റിപ്പോർട്ട്. അടുത്ത 24 മാസത്തിനുള്ള ജിയോയുടെ വിദേശ ഓഹരി വിപണിയിലെ ഐ.പി.ഒ നടക്കും. ഏത് വിപണിയിലാണ് ഓഹരി വിൽപനയുണ്ടാകുകയെന്ന വ്യക്തമല്ല. 31 ബില്യൺ ഡോളറിെൻറ നിക്ഷേപം ഐ.പി.ഒയിലൂടെ ജിയോക്കായി സ്വരൂപിക്കാനാണ് അംബാനിയുടെ നീക്കം.
കെ.കെ.ആർ&കോ എന്ന കമ്പനിയാണ് റിലയൻസ് ജിയോയിൽ അവസാനമായി നിക്ഷേപം നടത്തിയത്. ഫേസ്ബുക്ക്, സിൽവർ ലേക്ക് പാർട്നേഴ്സ്, ജനറൽ അറ്റ്ലാറ്റിക് തുടങ്ങിയ സ്ഥാപനങ്ങളും ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.