മുംബൈ: ചൈനീസ് കമ്പനികളുമായി ധാരണയിലെത്തിയ 5,000 കോടിയുടെ പദ്ധതികൾ മഹാരാഷ്ട്ര സർക്കാർ റദ്ദാക്കി. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിലുണ്ടായ ചൈനീസ് ആക്രമണത്തിൽ കേണൽ അടക്കം 20 സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
തൊഴിലവസരം സൃഷ്ടിക്കാനും സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാനും രൂപീകരിച്ച മഹാരാഷ്ട്ര സർക്കാരിെൻറ പദ്ധതിയായ മാഗ്നെറ്റിക് മഹാരാഷ്ട്ര 2.0യിൽ മൂന്നു ചൈനീസ് കമ്പനികളുമായാണ് ധാരണയിെലത്തിയിരുന്നത്. ഈ കരാറുകളാണ് റദ്ദാക്കിയത്.
കേന്ദ്ര സർക്കാറിനോട് അഭിപ്രായം തേടിയശേഷമാണ് നടപടിയെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ചൈനീസ് ആക്രമണത്തിനുമുമ്പാണ് സർക്കാർ കമ്പനികളുമായി പദ്ധതിയിൽ ധാരണയായിരുന്നത്. ചൈനീസ് കമ്പനികളുമായി ഇനിയൊരു കരാറിൽ ഒപ്പുവെക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചതായും വ്യവസായ മന്ത്രി സുഭാഷ് ദേശായ് അറിയിച്ചു.
പുണെയിൽ ഓേട്ടാ മൊബൈൽ കമ്പനി തുടങ്ങുന്നതിനായി ഗ്രേറ്റ് വാൾ മോട്ടോർസുമായി ധാരണയിലെത്തിയ 3770 കോടിയുടെ കരാർ, ഫോട്ടോൺ മോട്ടോറുമായി 1000 കോടിയുടെ പദ്ധതി, ഹെഗ്ലി എൻജിനീയറിങ്ങുമായി 250 കോടിയുടെ പദ്ധതി എന്നിവയാണ് മരവിപ്പിച്ചത്.
ചൈനയെ കൂടാതെ മാഗ്നെറ്റിക് മഹാരാഷ്ട്ര 2.0 യിൽ സിംഗപ്പൂർ, ദക്ഷിണകൊറിയ, യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുമായും മഹാരാഷ്ട്ര കരാറിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.