ന്യൂഡൽഹി: ഉപഗ്രഹനിർമാണത്തിന് സ്വകാര്യമേഖലക്ക് അവസരമൊരുക്കി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (െഎ.എസ്.ആർ.ഒ). മൂന്ന് വർഷം കൊണ്ട് 30 മുതൽ 35 ഉപഗ്രഹങ്ങൾ വരെ നിർമിക്കാനുള്ള ടെൻഡർ െഎ.എസ്.ആർ.ഒ സ്വകാര്യമേഖലക്ക് നൽകി. അടുത്ത മൂന്നുനാല് വർഷങ്ങൾക്കുള്ളിൽ 58 ഉപഗ്രഹവിക്ഷേപണങ്ങളാണ് െഎ.എസ്.ആർ.ഒയുടെ ലക്ഷ്യം. ഇതിെൻറ ഭാഗമായാണ് നിർമാണത്തിെൻറ 40 ശതമാനം സ്വകാര്യമേഖലക്ക് കൈമാറുന്നത്.
താൽപര്യമുള്ളവരിൽ നിന്ന് മികച്ച നാലോ അഞ്ചോ കമ്പനികളെ തിരഞ്ഞെടുത്ത് കരാർ നൽകുമെന്നും, തുടർന്ന് ഉപഗ്രഹങ്ങളുടെ നിർമാണം, സംയോജനം, വിക്ഷേപണം എന്നിവയിൽ പങ്കാളികളാക്കുമെന്നും െഎ.എസ്.ആർ.ഒ ഉപഗ്രഹവിഭാഗം ഡയറക്ടർ ഡോ. എം. അണ്ണാദുരൈ പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ പരിപാടിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിൽ രണ്ട് ഉപഗ്രഹങ്ങൾ െഎ.എസ്.ആർ.ഒ നേരേത്ത നിർമിച്ചിരുന്നു. ഒരു ഉപഗ്രഹം നിർമിക്കാൻ ബംഗളൂരുവിലുള്ള സ്വകാര്യസ്ഥാപനമായ ആൽഫ ഡിസൈൻ ടെക്നോളജീസിെൻറ സാമഗ്രികൾ ഉപയോഗിച്ചതായും രണ്ടാമേത്തത് െഎ.എസ്.ആർ.ഒയുടെ സൗകര്യമുപയോഗിച്ച് പൂർണമായും ആൽഫ തന്നെ നിർമിച്ചുവെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.