ന്യൂഡൽഹി: രാജ്യത്തെ വ്യാപരകമ്മി കുറഞ്ഞെന്ന് വാണിജ്യ സെക്രട്ടറി റിത തെതോയി. 16.30 ബില്യണിൽ നിന്ന് 12 ബില്യണായാണ് വ്യാപാര കമ്മി കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസവുമായി താരത്മ്യം ചെയ്യുേമ്പാഴാണ് ഫെബ്രുവരിയിൽ വ്യാപാരകമ്മിയിൽ കുറവുണ്ടായിരിക്കുന്നത്.
ഫെബ്രുവരിയിൽ കയറ്റുമതിയിലും വർധനയുണ്ടായിട്ടുണ്ടായി. 4.5 ശതമാനം വർധനയാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 25.8 ബില്യൺ ഡോളറായാണ് കയറ്റുമതി വർധിച്ചിരിക്കുന്നത്. ഇറക്കുമതി 10.4 ശതമാനം വർധിച്ച് 37.8 ഡോളറായി. പെട്രോളിയം ഇറക്കുമതി 32 ശതമാനം വർധനയുണ്ടായിരിക്കുന്നത്.
കെമിക്കൽ, എൻജിനയറിങ് ഉപകരണങ്ങൾ, പെട്രോളിയം എന്നിവയാണ് ഉയർന്ന വളർച്ച നിരക്കിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.