ന്യൂഡൽഹി: പാകിസ്താന് നൽകിയിരുന്ന അതിപ്രിയ രാഷ്ട്രപദവി പിൻവലിച്ചതിന് പിന്നാലെ ഉൽപന്നങ്ങളുടെ തീരുവ ഉയർത ്തി ഇന്ത്യ. പാകിസ്താനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവ 200 ശതമാനമായാണ് വർധിപ്പിച്ചത്. ധനമ ന്ത്രി അരുൺ ജെയ്റ്റ്ലിയാണ് തീരുവ ഉയർത്താനുള്ള തീരുമാനം അറിയിച്ചത്. അടിയന്തരമായി നടപടി കൈകൊള്ളുന്നുവെന്നാണ് ജെയ്റ്റ്ലി ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കിയത്.
1996ലാണ് ഇന്ത്യ പാകിസ്താന് അതിപ്രിയ രാഷ്ട്രപദവി നൽകിയത്. പദവി പിൻവലിച്ചതോടെ ഇന്ത്യക്ക് പാക് ഉൽപന്നങ്ങൾക്ക് മേൽ ഇഷ്ടം പോലെ നികുതി ചുമത്താം. എന്നാൽ, ഇന്ത്യൻ നടപടിയോട് പാകിസ്താൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ട് ബില്യൺ ഡോളറിെൻറ വ്യാപാരമാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ പ്രതിവർഷം നടത്തുന്നത്.
വ്യാഴാഴ്ചയാണ് പുൽവാമയിൽ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിനെതിരെ ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ 40 ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.