മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ സ്ഥാനമൊഴിഞ്ഞു

ന്യൂഡൽഹി: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാര്യങ്ങളാലാണ് പദവി ഒഴിയുന്നത്. കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഇക്കാര്യം തെൻറ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്. 

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അരവിന്ദ് സുബ്രഹ്മണ്യൻ വിഡിയോ കോൺഫറൻസിലൂടെ താനുമായി കൂടിക്കാഴ്ച നടത്തിയെന്നും കുടുംബപരമായ ചുമതലകൾ നിർവ്വഹിക്കേണ്ടതിനാൽ യു.എസിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് അറിയിച്ചതായും അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. വ്യക്തിപരവും ഏറെ പ്രധാനവുമാണ് അേദ്ദഹം പറയുന്ന കാരണങ്ങൾ. അത് അംഗീകരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി കുറിച്ചു. 

2014 ഒക്ടോബറിലാണ് അരവിന്ദ് സുബ്രഹ്മണ്യൻ മുഖ്യ സമ്പത്തിക ഉപദേഷ്ടാവായി നിയമിതനാവുന്നത്. മൂന്ന് വർഷമായിരുന്നു കാലാവധി. അത് 2017 ഒക്ടോബർ 16ന് കഴിഞ്ഞിരുന്നെങ്കിലും പിന്നീട് സെപ്തംബറിൽ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടുകയായിരുന്നു.

സൂക്ഷ്മ സാമ്പത്തിക കാര്യങ്ങളിലും  പ്രാഥമിക ചുമതലകൾ എന്നീ കാര്യങ്ങളിലും ധനകാര്യ മന്ത്രിക്ക് ഉപദേശം നൽകുന്നതും സാമ്പത്തിക സർവ്വെ, അർദ്ധ വാർഷിക വിശകലനം എന്നിവ തയ്യാറാക്കുന്നതും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ്. റിസർവ് ബാങ്ക് ഗവർണറായി നിയമിതനായതിനെ തുടർന്ന് രഘുറാം രാജൻ പദവി ഒഴിഞ്ഞതോടെയാണ് അരവിന്ദ് സുബ്രഹഹ്മണ്യൻ സ്ഥാനമേറ്റത്. 

ഡൽഹിയിലെ സെൻറ്. സ്റ്റീഫൻസ് കോളജിൽ നിന്ന് ബിരുദവും അഹമദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിൽ(െഎ.െഎ.എം) എം.ബി.എയും കരസ്ഥമാക്കിയ അരവിന്ദ് സുബ്രഹ്മണ്യൻ യു.കെയിലെ ഒാക്സ്ഫോഡ് സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ, ഡി.ഫിൽ എന്നിവയും നേടി. 
 

Tags:    
News Summary - Arvind Subramanian Quits as Chief Economic Adviser-bussiness news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.