മുംബൈ: വി.ജി സിദ്ധാർഥയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സിദ്ധാർ ഥയുടെ ആത്മഹത്യയിൽ ആശങ്കയറിയിക്കുന്നുതോടൊപ്പം വ്യവസായികൾക്ക് ഉപദേശം കൂടി നൽകുകയാണ് ആനന്ദ് മഹീന്ദ്ര.
എനിക്ക് സിദ്ധാർഥയെ വ്യക്തിപരമായി അറിയില്ല. അദ്ദേഹത്തിൻെറ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ധാരണയില്ല. എങ്കിലും ബിസിനസ് തകർച്ചയുടെ പേരിൽ ആരും സ്വന്തം ആത്മാഭിമാനം നശിപ്പിക്കരുത്. അത് സംരംഭകത്വത്തിൻെറ തകർച്ചക്ക് തന്നെ കാരണമാവും- ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
നേത്രാവതി നദിക്ക് സമീപത്തു വെച്ച് കാണാതായ കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം ബുധനാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.