മ്യൂണിക്: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണില്‍ തൊഴിലാളി സമരം ശക്തമാകുന്നു. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും വേതനവർധനവും ആവശ്യപ്പെട്ട് ജര്‍മനിയിലെയും സ്പെയിനിലെയും ബ്രിട്ടനിലെയും ഇറ്റലിയിലെയും ആമസോൺ കമ്പനിയിലെ ജീവനക്കാരാണ് സമരം ചെയ്തത്. പണിമുടക്കിയായിരുന്നു സമരം. ഉയർന്ന വേതനത്തിനായി വർഷങ്ങളായി തൊഴിലാളികൾ ആവശ്യപ്പെട്ടു വരികയാണ്.
ക്രിസ്മസിനോട് അനുബന്ധിച്ച് വ്യാപാരത്തില്‍ ഇളവുകള്‍ തുടങ്ങിയ ദിവസംതന്നെയാണ് തൊഴിലാളികളുടെ സമരം. 90 ശതമാനത്തോളം തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തതായി തൊഴിലാളി യൂനിയന്‍ അവകാശപ്പെട്ടു. കടുത്ത ജോലിഭാരമാണ് കമ്പനി അടിച്ചേൽപിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
എന്നാല്‍, 620 തൊഴിലാളികള്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തതെന്ന് ആമസോണ്‍ അധികൃതര്‍ അവകാശപ്പെട്ടു. സമരം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും ആമസോണ്‍ വ്യക്തമാക്കി.യു.എസിലെ ജീവനക്കാരുടെ അടിസ്ഥാനശമ്പളം മണിക്കൂറിന് 15 ഡോളർ ആയി വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം ആമസോൺ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.