പ്രവർത്തിക്കാൻ പണമില്ല; എയർ ഇന്ത്യ 1500 കോടി കടമെടുക്കുന്നു

മുംബൈ: ദൈനംദിന പ്രവർത്തനങ്ങൾക്ക് പണമില്ലാതായതോടെ എയർ ഇന്ത്യ 1500 കോടി കടമെടുക്കുന്നു. സെപ്തംബറിന് ശേഷം ഇത് മൂന്നാം തവണയാണ് എയർ ഇന്ത്യ വായ്പയെടുക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ 3250 കോടിയും ഒക്ടോബറിൽ 1500 കോടിയും എയർ ഇന്ത്യ കടമെടുത്തിരുന്നു.

വായ്പ നൽകാൻ തയാറുള്ള ബാങ്കുകളോട് ഡിസംബർ 12നകം കമ്പനിയുമായി ബന്ധപ്പെടാൻ എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. അടുത്ത വർഷം ജൂൺ 2018 വരെയാണ് വായ്പ കാലാവധി. 

കഴിഞ്ഞ വർഷം ജൂൺ 28ന് ചേർന്ന ധനകാര്യ സമിതി യോഗത്തിൽ എയർ ഇന്ത്യയുടെ ഒാഹരി വിൽപനക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. നിലവിൽ 52,000 കോടിയുടെ കടമാണ് എയർ ഇന്ത്യക്ക് ഉള്ളത്.

Tags:    
News Summary - Air India Seeks Rs. 1,500 Crore Loan To Continue Operations-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.