എയർ ഇന്ത്യ എക്സ്പ്രസിനും എയർ ഏഷ്യ ഇന്ത്യക്കും ഒറ്റ റിസർവേഷൻ സംവിധാനം

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ് പ്രസിനും എയർ ഏഷ്യ ഇന്ത്യയും ഏകീകൃത റിസർവേഷൻ സംവിധാനം ആരംഭിച്ചു. ഒരു വെബ്സൈറ്റ് വഴി യാത്രക്കാർക്ക് രണ്ട് വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ് പ്രസിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്‍കരിച്ചത്. തിങ്കളാഴ്ചയാണ് airindiaexpress.com എന്ന ഏകീകൃത വെബ്സൈറ്റ്, റിസർവേഷൻ സംവിധാനം, സമൂഹ മാധ്യമ അക്കൗണ്ട്, കസ്റ്റമർ സപ്പോർട്ട് എന്നിവ നിലവിൽ വന്നത്.

അഞ്ചുമാസം മുമ്പാണ് എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ പൂർണമായി ഏറ്റെടുത്തത്. എയർ എഷ്യ ഇന്ത്യയെയും എയർ ഇന്ത്യ എക്സ് പ്രസിനെയും മൂന്നു മാസം മുമ്പ് ഒരു സി.ഇ.ഒയുടെ കീഴിലാക്കുകയും ചെയ്തു. എയർ ഏഷ്യ ഇന്ത്യ രാജ്യത്തെ 19 നഗരങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്.അതേസമയം, എയർ ഇന്ത്യ എക്സ് പ്രസ് 14 വിദേശ നഗരങ്ങളിലേക്കും 19 ഇന്ത്യൻ നഗരങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്.

Tags:    
News Summary - Single reservation system for Air India Express and Air Asia India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.