വെറുതെ നമ്മുടെ പറമ്പുകളിൽ വളരുന്നതും കായ്ക്കുന്നതുമായ പഴവർഗമാണ് പേരക്ക. കേരളത്തിന്റെ മണ്ണിലും കാലാവസ്ഥയിലും അധികം പരിചരണമില്ലാതെ തന്നെ സ്വയം വളരുന്ന ഈ ഇനം, നന്നായി പരിപാലിച്ച് വളർത്തിയാൽ മികച്ച ഫലങ്ങൾ നൽകും. നിലവിൽ വലിയ പേരക്ക വളർത്തുന്നതിനുപകരം ചെറിയ കുള്ളൻ ഇനങ്ങളാണ് പലരും പിടിപ്പിക്കുന്നത്. ഉയരമില്ലെങ്കിലും സമയമായാൽ കൂടുതൽ കായ്കൾ നൽകുന്ന ഇനങ്ങളുമാണ് ഇവ. നമ്മുടെ ചുറ്റുപാടിന് ഏറ്റവും അനുയോജ്യമായതും, ചട്ടികളിലോ ഗ്രോ ബാഗുകളിലോ എളുപ്പത്തിൽ വളർത്താൻ കഴിയുന്നതുമായ ചില ചെറിയ ഇനം പേരയ്ക്ക തൈകൾ നിലവിലുണ്ട്. വിശ്വാസ യോഗ്യമായ ലൈസൻസുള്ള കേരളത്തിലെ എല്ലാ നഴ്സറികളിലും കാർഷിക വെബ്സൈറ്റുകളിലും താഴെ പറയുന്ന തൈകൾ ലഭ്യമാണ്.
ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയമായ ഒരു ഇനമാണിത്. തൈകൾ അധികം ഉയരത്തിൽ വളരില്ല. എന്നാൽ വളരെ വലിയ വലിപ്പമുള്ള കായ്കൾ ഉണ്ടാകുമെന്നതാണ് ഇതിന്റെ സവിശേഷത.ൃ ഒരു പേരയ്ക്ക തന്നെ 300 ഗ്രാം മുതൽ 1 കിലോ വരെ ഉണ്ടാകാം. നട്ട് ഏകദേശം 6 മുതൽ 8 മാസത്തിനുള്ളിൽ തന്നെ ഇത് കായ്ക്കാൻ തുടങ്ങും. കുരുക്കൾ വളരെ കുറവാണെന്ന് മാത്രമല്ല, നല്ല മധുരവും മൊരിമൊരിപ്പുമുള്ളതുമാണ് ഈ പേരക്ക ഇനം.
വി.എൻ.ആർ ബിഹി
തായ്‌വാൻ പിങ്ക്
ചെറിയ സ്ഥലങ്ങളിൽ വളർത്താൻ പറ്റിയ മറ്റൊരു മികച്ച ഹൈബ്രിഡ് ഇനമാണ് തായ്‌വാൻ പിങ്ക്. ചെടിയുടെ വലിപ്പം കുറവായിരിക്കുമെങ്കിലും ശാഖകളിൽ നിറയെ കായ്കൾ ഉണ്ടാകും. ചട്ടികളിൽ വളർത്താൻ ഏറ്റവും അനുയോജ്യമാണിത്. നട്ടുപിടിപ്പിച്ച് നന്നായി പരിപാലിച്ചാൽ എട്ടാം മാസം മുതൽ വിളവെടുക്കാം. ഉൾഭാഗം ആകർഷകമായ പിങ്ക് നിറത്തിലായിരിക്കും. കേരളത്തിൽ ഇപ്പോൾ സജീവമായി കാണുന്ന ഈ ഇനം പേരക്ക നല്ല മധുരവും നേരിയ പുളിയും കലർന്ന മികച്ച രുചിയാണ്.
തായ്‌വാൻ പിങ്ക്
അർക്ക കിരൺ / അർക്ക അമൃത
ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് വികസിപ്പിച്ചെടുത്ത ഇനങ്ങളാണിവ. പ്രതിരോധശേഷി കൂടിയതും അധികം ഉയരം വെയ്ക്കാത്തതുമായ ഇനങ്ങളാണ്. കേരളത്തിലെ മഴക്കാലത്തെ ഇവ നന്നായി പ്രതിരോധിക്കും. എന്നാൽ ഇത് കായ്ച്ചുതുടങ്ങാൻ മറ്റുള്ളവയെ അപേക്ഷിച്ച് കുറച്ച് ക്ഷമ വേണം. അതായത് ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരും.
വേഗത്തിൽ കായ്ക്കാൻ ശ്രദ്ധിക്കേണ്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.