Posted On
date_range Updated On
date_range ട്രംപിനെ സമാധാന നോബൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തു
വാഷിങ്ടൺ: യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ 2021-ലെ സമാധാന നോബൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തു. ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചതിന് നോർവീജിയൻ പാർലമെന്റ് അംഗമായ ടൈബ്രിംഗ്-ജെദ്ദെയാണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തത്.
സമാധാന നോബേലിനുള്ള മറ്റ് നോമിനികളേക്കാൾ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ ആഗോളതലത്തിൽ നടത്തിയ ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് ട്രംപെന്ന് ടൈബ്രിംഗ്-ജെദ്ദെ പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ നിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാൻ മുൻകൈയെടുത്തതത് ട്രംപാണ്. ലോകരാഷ്ട്രങ്ങൾക്കിടയിൽ സമാധാനം സൃഷ്ടിക്കാൻ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാമനിർദേശം ജനങ്ങളെ സ്വാധീനിക്കാനുള്ള രാഷ്ട്രീയകളിയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.