ദെയ്ർ അൽ ബലാഗിലെ ശുഹദാ അൽഅഖ്സ പള്ളിക്കുനേരെ വ്യോമാക്രമണം- 26 മരണം, 93 പേർക്ക് പരിക്ക്.
ജബലിയ അഭയാർഥി ക്യാമ്പിന് നേർക്കുള്ള സൈനിക നടപടി തുടങ്ങി. ഒക്ടോബർ മുഴുവൻ ഇത് തുടർന്നു. പിന്നീട് പല മാസങ്ങളിലും പലതവണ ആക്രമണങ്ങൾ: നൂറുകണക്കിന് മരണം.
റഫയിലെ തൽഅൽ സുൽത്താനിൽ വെച്ച് ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടു.
ജബലിയയിലെ ആക്രമണങ്ങളിൽ 50 ലേറെ കുട്ടികൾ കൊല്ലപ്പെട്ടു.
നൂറുകണക്കിന് ഗസ്സക്കാർക്ക് ആലംബമായിരുന്ന ‘ഗസ്സ സൂപ്പ് കിച്ചൻ’ ഭക്ഷണ കേന്ദ്രത്തിന്‍റെ മേധാവി മഹ്മൂദ് അൽമദ്ഹൂനിനെ ഇസ്രായേൽ വധിച്ചു.
ഗസ്സയിലെ പ്രമുഖ ഓർത്തോപീഡിക് സർജൻ ഡോ. സഈദ് ജൂദെ ഇസ്രായേലി ടാങ്ക് വെടിവെപ്പിൽ കൊല്ലപ്പെട്ടു.
കമാൽ അദ്വാൻ ആശുപത്രിക്ക് സമീപം ആക്രമണം: 50 മരണം; അഞ്ചു ആശുപത്രി ജീവനക്കാരും. പിന്നാലെ ഹോസ്പിറ്റൽ ഡയറക്ടർ ഹുസ്സം അബു സഫിയയെ അറസ്റ്റ് ചെയ്തു. ആശുപത്രി പ്രവർത്തനം നിലച്ചു.
രണ്ടാം വെടിനിർത്തൽ കരാറിന് ധാരണ.
വെടിനിർത്തൽ പ്രാബല്യത്തിൽ.
സിവിലിയൻ യാത്രക്ക് ഇസ്രായേൽ അനുമതി നൽകിയതിനെ തുടർന്ന് ആയിരക്കണക്കിന് ഗസ്സക്കാർ വടക്കൻ ഗസ്സയിലേക്ക്.
മാസങ്ങളിൽ അനിശ്ചിതത്വം നിറഞ്ഞ
വെടിനിർത്തൽ കരാർ തുടരുന്നു.
പലതവണ കരാർ തകരുന്നതിന്‍റെ
വക്കിൽ.
വെടിനിർത്തൽ കരാർ ഏകപക്ഷീയമായി അവസാനിപ്പിച്ചുകൊണ്ട് ഗസ്സക്കുനേരെ ഇസ്രായേൽ ആക്രമണം: 400 മരണം.
ദെയ്ർ അൽ ബലാഗിലെ യു.എൻ കെട്ടിടത്തിൽ ബോംബാക്രമണം: ഒരു യു.എൻ ഉദ്യോഗസ്ഥനും ആറ് അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകരും കൊല്ലപ്പെട്ടു.
ദുരിതാശ്വാസ വാഹനങ്ങൾക്കും ആംബുലൻസുകൾക്കും യു.എൻ വാഹനത്തിനും നേരെ ആക്രമണം. 15 ആരോഗ്യ പ്രവർത്തകർ മരിച്ചു.
ശുജാഇയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് ബോംബിട്ടു. 35 മരണം, 75 പേർക്ക് പരിക്ക്.
അൽ അഹ്ലി ആശുപത്രിക്കുനേരെ രണ്ടു മിസൈലുകൾ പ്രയോഗിച്ചു. ആശുപത്രി പ്രവർത്തനം നിർത്തിവെച്ചു.
ഗസ്സ സിറ്റിയിൽ പ്രവർത്തിച്ചിരുന്ന അവസാന റസ്റ്റാറന്‍റിൽ മിസൈൽ ആക്രമണം: 33 മരണം.
ഖാൻ യൂനിസിലുണ്ടായ ആക്രമണത്തിൽ യഹ്യ സിന്‍വറിന്‍റെ സഹോദരൻ മുഹമ്മദ് സിന്‍വറും ഹമാസ് നേതാവ് മുഹമ്മദ് ഷബാനയും കൊല്ലപ്പെട്ടു.
ഗസ്സയിലെങ്ങും വ്യാപക ആക്രമണം; ഒറ്റ ദിവസം 143 മരണം. വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും രക്തരൂഷിതമായ ദിനം
ഗസ്സ മുഴുവൻ കീഴടക്കാനുള്ള ഐ.ഡി.എഫിന്‍റെ പുതിയ ഓപറേഷൻ ‘ഗിഡിയോൺസ് ചാരിയറ്റ്സ്’ പ്രഖ്യാപിക്കപ്പെട്ടു. ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധം. സഖ്യരാഷ്ട്രങ്ങൾ വരെ വിമർശനവുമായി രംഗത്ത്.
ഗസ്സ സിറ്റിയിലെ ദറാജിൽ ആക്രമണം: 36 മരണം; 18 കുട്ടികൾ, ആറു വനിതകൾ. 55 പേർക്ക് പരിക്ക്.
യു.എസ് ആഭിമുഖ്യത്തിലുള്ള നിഗൂഢ സന്നദ്ധസംഘടനയായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) തെൽ അൽ സുൽത്താനിൽ പ്രവർത്തനം തുടങ്ങി. വിശന്നുവലഞ്ഞ് ജി.എച്ച്.എഫ് കേന്ദ്രങ്ങളിലേക്ക് ഭക്ഷണത്തിനെത്തിയ മനുഷ്യർക്കുമേൽ ഐ.ഡി.എഫ് ആക്രമണം പിന്നീട് പതിവ് വാർത്തയായി. മനുഷ്യരെ പട്ടിണിക്കിട്ട്, പിന്നീട് ഭക്ഷണം നൽകി ആകർഷിക്കുകയും അവിടെ വെച്ച് വെടിവെച്ചുകൊല്ലുകയും ചെയ്യുന്ന രീതിയാണ് നടപ്പാകുന്നതെന്ന് വ്യാപക ആക്ഷേപമുയർന്നു. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം ഭക്ഷണത്തിനെത്തിയ 1,300 പേരാണ് കൊല്ലപ്പെട്ടത്.
ഗസ്സ സിറ്റിയിലെ അൽ ബഖ കഫ്റ്റീരിയയിൽ വൻ ആക്രമണം. 41 മരണം. പ്രശസ്ത ഫോട്ടോഗ്രാഫർ ഇസ്മയിൽ അബുഹത്താബ് ഉൾപ്പെടെ ഇവിടെ കൊല്ലപ്പെട്ടു.
അൽശിഫ ആശുപത്രിക്ക് പുറത്തെ മാധ്യമപ്രവർത്തകരുടെ ടെന്‍റിൽ ബോംബിട്ടു. ആറു അൽജസീറ ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടു. ആകെ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം ഇതോടെ 192 ആയി.
തെക്കൻ ഗസ്സയിലെ നാസർ ഹോസ്പിറ്റലിൽ ഇരട്ട ആക്രമണം (ടബിൾ ടാപ് സ്ട്രൈക്ക്). 22 പേർക്ക് ജീവഹാനി. ആദ്യ ആക്രമണമറിഞ്ഞ് റിപ്പോർട്ടിങ്ങിനെത്തിയ അഞ്ചു മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു.
ഗസ്സ സിറ്റിയിലെ നാലു ബഹുനില മന്ദിരങ്ങൾ ബോംബിട്ടു തകർത്തു. നിരവധി മരണം.
2025 ജൂൺ 13 ന് ഏകപക്ഷീയമായി ഇസ്രയേൽ ഇറാനെ ആക്രമിച്ചു. 12 ദിവസം നീണ്ട യുദ്ധത്തിൽ ഇറാനിയൻ സൈനിക, രാഷ്ട്രീയ, ശാസ്ത്ര മേഖലകളിലെ നിരവധി പേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ 31 മരണം. ഇറാനിൽ 1,060 മരണം. യു.എസ് സഹായത്തോടെ ഇറാന്‍റെ ആണവ കേന്ദ്രങ്ങളും ഇസ്രയേൽ ആക്രമിച്ചു.
ലോകത്തെ ഞെട്ടിച്ചുകൊണ്ട് സെപ്റ്റംബർ ഒമ്പതിന് ഖത്തറിന് നേർക്ക് ഇസ്രയേലിന്‍റെ ആക്രമണം. വെടിനിർത്തൽ കരാർ ചർച്ച ചെയ്യാനായി ഒത്തുകൂടിയ ഹമാസ് നേതാക്കളെ ഉന്നം വെച്ചായിരുന്നു മിസൈൽ പ്രയോഗം. ആക്രമണം പരാജയപ്പെട്ടെങ്കിലും ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഖേദം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.