താലിബാൻ സംഘം ചൈനയിൽ

ബെയ്ജിങ്: അഫ്ഗാനിസ്താനിലെ രാഷ്ട്രീയസംഘർഷങ്ങളിൽ പിന്തുണതേടി നേതാവ് മുല്ല അബ്ദുൽ ഗനി ബറാദർ അഖുന്ദിെൻറ നേതൃത്വത്തിൽ ഒമ്പതംഗ താലിബാൻ സംഘം ചൈനയിൽ. പടിഞ്ഞാറൻ നഗരമായ തിയാൻജിനിൽ വിദേശകാര്യമന്ത്രി വാങ് യിയുമായി സംഘം കൂടിക്കാഴ്ച നടത്തിയത് ചൈന സ്ഥിരീകരി

ച്ചു. കൂടിക്കാഴ്ചയിൽ അഫ്ഗാനിലെ സുരക്ഷാപ്രശ്നങ്ങളും സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളും ചർച്ചയായതായി താലിബാൻ വക്താവ് മുഹമ്മദ് നഈം അറിയിച്ചു.

അഫ്ഗാനിസ്താെൻറ പുനരുദ്ധാരണത്തിലും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള അനുരഞ്ജന ശ്രമങ്ങളിലും താലിബാന് മുഖ്യ പങ്കുവഹിക്കാനുണ്ടെന്ന് വാങ് യി അഭിപ്രായപ്പെട്ടു. രാജ്യത്തെ സംഘർഷം സമാധാനപരമായി പരിഹരിക്കാൻ എല്ലാ സഹായങ്ങളും ചൈന ഉറപ്പുനൽകിയിട്ടുണ്ട്.

കിഴക്കൻ തുർക്കിസ്താനിൽ ഉയരുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങൾ ഭീഷണിയാകുമെന്നതിനാൽ അതില്ലാതാക്കാൻ താലിബാെൻറ സഹായം പ്രതീക്ഷിക്കുന്നതായും വാങ് യി കൂടിക്കാഴ്ചയിൽ അറിയിച്ചു. ചൈനയിലെ സിൻജ്യങ് മേഖലയിൽ വിഘടനവാദ സംഘങ്ങൾ സജീവമാവുകയാണെന്നും അയൽരാജ്യമായ അഫ്ഗാൻ കേന്ദ്രീകരിച്ചുള്ള ചില പ്രവർത്തനങ്ങൾ ചൈനയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയും അേദ്ദഹം പങ്കുവെച്ചു.

അഫ്ഗാനിൽ ഭരണം ഉറപ്പിച്ചു കഴിഞ്ഞാൽ മറ്റൊരു രാജ്യത്തിെൻറ ആഭ്യന്തരകാര്യത്തിൽ ഇടപെടില്ലെന്ന് താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. സിൻജ്യങ് പ്രവിശ്യയിലെ ഉയ്ഗൂർ മുസ്ലിംകൾക്ക് താലിബാൻ അഭയം നൽകുേമാ എന്ന ആശങ്കയിലായിരുന്നു ചൈന. അഫ്ഗാനെ മറ്റു രാജ്യങ്ങളുടെ സുരക്ഷക്ക് എതിരായി ഉപയോഗിക്കില്ലെന്നും താലിബാൻ ചൈനക്ക് ഉറപ്പു നൽകി.

അഫ്ഗാൻ ഭരണകൂടവും താലിബാനും തമ്മിലുള്ള സംഘർഷത്തിൽ നിർണായക ഇടപെടലാണ് ചൈനയുടെത് എന്നാണ് വിലയിരുത്തൽ. അഫ്ഗാനിൽ യു.എസ് പിൻമാറ്റം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചൈനയുടെ ഇടപെടൽ.

Tags:    
News Summary - Taliban group in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.