ഇറാനിലുണ്ടായ വിദ്യാർഥി പ്രതിഷേധം
തെഹ്റാൻ: കഴിഞ്ഞ മാസത്തെ സർക്കാർ അടിച്ചമർത്തലിനെ വെല്ലുവിളിച്ച് ഇറാനിൽ വീണ്ടും വിദ്യാർഥി പ്രതിഷേധം. തെഹ്റാനിലെ ഷരീഫ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലാണ് സർക്കാർ വിരുദ്ധ റാലി നടന്നത്. പ്രക്ഷോഭകരും സർക്കാർ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യവും വിദ്യാർഥികൾ ഉയർത്തി.
തെഹ്റാനിലെ മറ്റൊരു സർവകലാശാലയിൽ വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. വടക്കുകിഴക്കൻ മേഖലയിലെ മറ്റൊരു സർവകലാശാലയിലും റാലി നടന്നു. ജനുവരിയിലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട ആയിരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചാണ് വിദ്യാർഥികൾ റാലി നടത്തിയത്.
ഇറാനെതിരെ അമേരിക്ക സൈനിക സന്നാഹം വർധിപ്പിക്കുന്നതിനിടെയാണ് വീണ്ടും വിദ്യാർഥി പ്രതിഷേധം അരങ്ങേറിയത്. പരിമിതമായ സൈനികാക്രമണം പരിഗണിക്കുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.