മോസ്കോ: ഒറ്റ ഡോസ് കോവിഡ് വാക്സിനായ സ്പുട്നിക് ലൈറ്റ് വിജയകരമായി പരീക്ഷിച്ച് റഷ്യ. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ടാണ് പരീക്ഷണം വിജയകരമായ കാര്യം അറിയിച്ചത്. ഇതോടെ കോവിഡിൽ വലയുന്ന രാജ്യങ്ങൾക്ക് കൂടുതൽ വാക്സിനെത്തിക്കാൻ സാധിക്കുമെന്ന് റഷ്യ പറഞ്ഞു.
വാക്സിന് 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് അധികൃതർ പറഞ്ഞു. റഷ്യയുടെ വാക്സിനേഷൻ പരിപാടിയുടെ ഭാഗമായാണ് ഒറ്റ ഡോസ് വാക്സിൻ പരീക്ഷിച്ചതെന്ന് ആർ.ഡി.ഐ.എഫ് പ്രസ്താവനയിൽ അറിയിച്ചു. വാക്സിെൻറ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു.
യു.എ.ഇ, റഷ്യ, ഘാന എന്നിവിടങ്ങളിലായി 7,000 പേരിലാണ് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുന്നത്. റഷ്യയിൽ ഇതുവരെ 80 ലക്ഷം പേർക്ക് സ്പുട്നിക് വാക്സിെൻറ രണ്ട് ഡോസും നൽകിയിട്ടുണ്ട്. ഒറ്റ ഡോസ് വാക്സിൻ എത്തുന്നതോടെ കോവിഡ് രോഗബാധ രൂക്ഷമായ രാജ്യങ്ങളിൽ വേഗത്തിൽ വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.