വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡമീർ പുടിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ചത് അംഗീകരിക്കാനാവില്ലെന്ന് റഷ്യ. ലക്ഷക്കണക്കിന് ആളുകളെ കൊന്ന ഒരു രാജ്യത്തിന്റെ ഭരണാധികാരി പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിക്കുന്നത് അംഗീകരിക്കില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബോംബെറിന് കൊന്നൊടുക്കിയ രാഷ്ട്രത്തലവന്റെ അത്തരം പ്രസ്താവനകൾ അസ്വീകാര്യവും ക്ഷമിക്കാനാകാത്തതുമാണെന്നും പെസ്കോവ് പറഞ്ഞു. നേരത്തെ അയാളൊരു യുദ്ധക്കുറ്റവാളിയാണെന്നായിരുന്നു ബൈഡന്റെ പുടിനെ കുറിച്ചുള്ള പ്രസ്താവന.
ബൈഡന്റെ പ്രസ്താവനക്ക് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി രംഗത്തെത്തി. ബൈഡൻ ഹൃദയത്തിൽ നിന്നാണ് പറയുന്നത്. ടെലിവിഷനിൽ കാണുന്ന ക്രൂരനായ ഒരു ഭരണാധികാരിയുടെ പ്രാകൃതമായ നടപടികളാണ് ബൈഡനെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചതെന്നും സാകി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.