ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാർ പ്രകാരം ഈജിപ്തിലേക്കുള്ള അതിർത്തി കവാടമായ റഫ ക്രോസിങ് വീണ്ടും തുറന്നു. അടിയന്തര ചികിത്സ ആവശ്യമായ 30 കുട്ടികളടക്കം 50 ഫലസ്തീൻ പൗരന്മാരെ റഫ ക്രോസിങ്ങിലൂടെ ശനിയാഴ്ച കടത്തിവിട്ടു.
ഫലസ്തീനികൾ റഫ അതിർത്തി കടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഈജിപ്ത് സർക്കാറിന്റെ അൽ ഖഹേറ ചാനൽ പുറത്തുവിട്ടു. നിലവിൽ 50 പേരുടെ ചികിത്സക്കാണ് ഈജിപ്ത് അംഗീകാരം നൽകിയതെന്നും കൂടുതൽ പേർക്ക് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗസ്സ ആശുപത്രികളുടെ ഡയറക്ടർ മുഹമ്മദ് സഖൗത്ത് പറഞ്ഞു.
ശനിയാഴ്ച റഫ വഴി ഈജിപ്തിലേക്ക് പോയ സംഘത്തിൽ അർബുദം ബാധിച്ച 30 കുട്ടികളും പരിക്കേറ്റ 19 പേരും ഒരു സ്ത്രീയും അവരുടെ സഹായികളുമാണുള്ളതെന്ന് സഖൗത്ത് അറിയിച്ചു. കഴിഞ്ഞ മേയിലാണ് ഇസ്രായേൽ റഫ ക്രോസിങ് അടച്ചത്. ഫലസ്തീനിലേക്കുള്ള പ്രവേശന കവാടങ്ങളിലൊന്നും സഹായം എത്തിക്കാനുള്ള പ്രധാന വഴിയുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.