ടോക്യോ: കോവിഡ് കാരണം കഴിഞ്ഞ വർഷം മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സിലേക്ക് ഇനി വെറും 68 ദിവസങ്ങൾ മാത്രം. ജൂൈല 23ന് വിശ്വമേള ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് ജപ്പാനും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും. ഒളിമ്പിക്സിെൻറ വിളംബരമായ ദീപശിഖ പ്രയാണം ജപ്പാൻ നഗരങ്ങളിലൂടെ പുരോഗമിക്കുന്നു.
വേദികളെല്ലാം മുഖംമിനുക്കി അവസാനവട്ട തയാറെടുപ്പിലും. എന്നാൽ, കോവിഡ് മഹാമാരിയുടെ വ്യാപനത്തിെൻറ ലോകസാഹചര്യം കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ നിലനിൽക്കുേമ്പാൾ ഒളിമ്പിക്സ് സ്വപ്നമോ അതോ യാഥാർഥ്യമോ എന്ന ചോദ്യമുന്നയിക്കുന്നത് രാജ്യാന്തര അത്ലറ്റിക്സ് സമൂഹം തന്നെയാണ്.
ഒളിമ്പിക്സ് റദ്ദാക്കുകയോ, അല്ലെങ്കിൽ മാറ്റിവെക്കുകയോ വേണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികൾ തന്നെ രംഗത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന സർവേയിൽ 70 ശതമാനം പേരാണ് കോവിഡ് വ്യാപനത്തിനിടയിലെ ഒളിമ്പിക്സിനെതിരെ നിലപാടെടുത്തത്.
രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് വർധിച്ചതും, സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മേയ് അവസാനം വരെ നീട്ടിയതുമാണ് ഒളിമ്പിക്സിനെതിരെ വിമർശകർ ഉന്നയിക്കുന്ന പ്രധാന പോയൻറ്.
കളിക്കുമോ? നദാലിന് ഉറപ്പില്ല
റോം: നിലവിലെ സാഹചര്യത്തിൽ ഒളിമ്പിക്സ് കളിക്കുമോയെന്ന് ഉറപ്പില്ലെന്ന് റാഫേൽ നദാൽ. ''സത്യസന്ധമായി പറഞ്ഞാൽ ടോക്യോ ഒളിമ്പിക്സിൽ കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. അതിനുത്തരം പറയാൻ ഇപ്പോൾ കഴിയില്ല. മറ്റൊരു കാലമായിരുന്നെങ്കിൽ ഒളിമ്പിക്സ് നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാൻപോലും കഴിയില്ലായിരുന്നു. സാധാരണ ജനുവരിയോടെ ഒരു വർഷത്തെ മാച്ച് കലണ്ടർ തയാറാക്കും. എന്നാൽ, ഇൗ സീസണിൽ അതിനൊന്നും കഴിഞ്ഞിട്ടില്ല'' -നദാൽ പറഞ്ഞു.
ഒളിമ്പിക്സ് ലോകത്തിന് മികച്ച സന്ദേശമാവും –നരിന്ദർ ബത്ര
ന്യൂഡൽഹി: പ്രതിസന്ധികൾക്കിടയിലും വിജയകരമായി ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെട്ടാൽ കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന് നൽകാവുന്ന ഏറ്റവും മികച്ച സന്ദേശമാവുമെന്ന് ഇന്ത്യ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് നരിന്ദർ ബത്ര. 'ജീവിതം മുന്നോട്ട് പോവേണ്ടതുണ്ട്. ഒളിമ്പിക്സ് നടത്തിക്കഴിഞ്ഞാൽ, കോവിഡും കടന്ന് ലോകം മുന്നോട്ട് എന്ന ഉറച്ച സന്ദേശം പകരാൻ കഴിയും. പ്രതിഷേധങ്ങൾ എപ്പോഴും ഉയരും. ഒളിമ്പിക്സിെൻറ ഭാവി ജപ്പാൻ ഒളിമ്പിക് കമ്മിറ്റിയും െഎ.ഒ.സിയും തീരുമാനിക്കും' -െഎ.ഒ.എ അധ്യക്ഷൻ പറഞ്ഞു.
രണ്ടിലൊരു തീരുമാനം വേണം -ഫെഡറർ
ജനീവ: ഒളിമ്പിക്സിെൻറ കാര്യത്തിൽ ഉറച്ച തീരുമാനമുണ്ടാവണമെന്ന് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ. 'ടോക്യോയിലെ ജനങ്ങളിൽ ഒരുവിഭാഗം എതിരാണെന്ന വാർത്ത കേൾക്കുേമ്പാഴും ഒളിമ്പിക്സ് നടക്കുമെന്ന് എെൻറ മനസ്സ് പറയുന്നു. ഒളിമ്പിക്സിൽ പെങ്കടുക്കാനും സ്വിറ്റ്സർലൻഡിനായി മെഡൽ നേടാനും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യം കാരണം ഉപേക്ഷിക്കപ്പെട്ടാൽ അതുൾക്കൊള്ളാനും പ്രയാസമില്ല. എന്നാൽ, രണ്ടിലൊരു തീരുമാനം നേരത്തെ അറിയാനാണ് അത്ലറ്റുകൾ ആഗ്രിക്കുന്നത്' -റോജർ ഫെഡറർ പറഞ്ഞു.
20 ഗ്രാൻഡ്സ്ലാം കിരീടം ചൂടിയ റോജർ ഫെഡറർക്ക് ഒളിമ്പിക്സ് സിംഗ്ൾസ് സ്വർണം ഇപ്പോഴും കിട്ടാക്കനിയാണ്. 2008 ബെയ്ജിങ്ങിൽ ഡബ്ൾസ് സ്വർണവും, 2012 ലണ്ടനിൽ സിംഗ്ൾസ് വെള്ളിയുമാണ് ഒളിമ്പിക്സിലെ നേട്ടങ്ങൾ.
എല്ലാവർക്കും വാക്സിൻ
ബർലിൻ: സുരക്ഷിതമായ ഒളിമ്പിക്സാണ് െഎ.ഒ.സിയുടെ മുദ്രാവാക്യം. അത്ലറ്റുകൾക്കും ജപ്പാനുകാർക്കും ആശങ്കകളില്ലാത്ത ഒളിമ്പിക്സ് ഒരുക്കാനുള്ള എല്ലാ തയാറെടുപ്പും പൂർത്തിയായതായി പ്രസിഡൻറ് തോമസ് ബാഹ് അറിയിച്ചു.
ഒളിമ്പിക്സിനുമുേമ്പ അത്ലറ്റുകളെല്ലാം കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചെന്ന് സംഘാടകർ ഉറപ്പാക്കും. എല്ലാ രാജ്യങ്ങളിലെയും അത്ലറ്റുകൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചു. വാക്സിൻ നിർമാതാക്കളായ ഫൈസറും ബയോടെക്കും ഒളിമ്പിക്സ് അത്ലറ്റുകൾക്ക് സൗജന്യ വാക്സിൽ നൽകുന്നതിന് െഎ.ഒ.സിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അത്ലറ്റുകൾക്ക് അതത് രാജ്യങ്ങളിലെ മാർഗരേഖ പ്രകാരം കോവിഡ് വാക്സിൻ സ്വീകരിക്കാം. ആവശ്യമുള്ളവർക്ക് അതത് ഒളിമ്പിക്സ് കമ്മിറ്റി വഴി െഎ.ഒ.സി കുത്തിവെപ്പിനുള്ള സൗകര്യം ഒരുക്കും. ഇന്ത്യ, യു.എസ്, ബ്രിട്ടൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഇതിനകം ഒളിമ്പിക്സ് താരങ്ങൾക്ക് വാക്സിനേഷൻ ആരംഭിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.