ലൈവ് റിപ്പോർട്ടിങ്ങിനിടെ ആൺകുട്ടിയുടെ മുഖത്തടിച്ച് മാധ്യമപ്രവർത്തക

ന്യൂഡൽഹി: ലൈവ് റിപ്പോർട്ടിങ്ങിനിടെ ആൺകുട്ടിയുടെ മുഖത്തടിച്ച് മാധ്യമ പ്രവർത്തക. മാധ്യമപ്രവർത്തക കുട്ടിയെ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ബലിപെരുന്നാൾ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു മാധ്യമ പ്രവർത്തക കുട്ടിയെ അടിച്ചത്. ട്വിറ്ററിൽ 3.8 ലക്ഷം പേർ ഇതിനോടകം വിഡിയോ കണ്ടിട്ടുണ്ട്.

റിപ്പോർട്ടിങ്ങിനിടെ ഇവരുടെ അടുത്ത് പ്രദേശവാസികൾ കൂടി നിൽക്കുന്നത് വിഡിയോയിലുണ്ട്. റിപ്പോർട്ടിങ് കഴിഞ്ഞയുടൻ അടുത്തുണ്ടായിരുന്നു കുട്ടിയെ മാധ്യമപ്രവർത്തക മർദിക്കുകയായിരുന്നു. കുട്ടി ശല്യം ചെയ്തതോടെയാണ് ഇവർ മർദിച്ചതെന്നാണ് സൂചന.

മർദനത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ മാധ്യമപ്രവർത്തകയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തു വന്നു. മാധ്യമപ്രവർത്തകയെ ശല്യം ചെയ്തതുകൊണ്ടാണ് കുട്ടിയെ മർദിച്ചതെന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ ഇത്രമാത്രം പ്രകോപിതയാകാനുള്ള സാഹചര്യമെന്താണെന്നായിരുന്നു മറുവിഭാഗത്തിന്റെ ചോദ്യം.

Full View

Tags:    
News Summary - Pakistani reporter slaps boy for allegedly heckling her. Video viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.