വാഷിങ്ടൺ: ഒമൈക്രോൺ കോവിഡ് വകഭേദം ലോകത്ത് ആശങ്കയായി പടരുന്നതിനിടെ ആശ്വാസ വാർത്തയുമായി നോവാവാക്സ്. പുതിയ കോവിഡ് വകഭേദത്തിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് കമ്പനി അറിയിച്ചു. ഏതാനം ആഴ്ചകൾക്കുള്ളിൽ ഇതിന്‍റെ പരീക്ഷണം നടത്തി പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കു.
വാക്സിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആഴ്ചകൾക്കകം പൂർത്തികരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അവകാശപ്പെട്ടു. പുതിയ വാക്സിനെതിരായ സ്പൈക്ക് പ്രോട്ടീൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു. നോവാവാക്സിന്റെ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്തോനേഷ്യയും ഫിലിപ്പീൻസും കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു.
വർഷാവസാനത്തോടെ യു.എസിലും വാക്സിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. യുറോപ്യൻ മെഡിക്കൽ ഏജൻസിയും കാനഡയും വാക്സിന് അംഗീകാരം നൽകിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ജർമ്മനിയുടെ ബയോടെക്, ജോൺസൺ & ജോൺസൺ എന്നീ കമ്പനികൾ തങ്ങളുടെ വാക്സിനുകൾ ഒമൈക്രോണിനെതിരെ ഫലപ്രദമാണോയെന്ന പരീക്ഷണം തുടരുകയാണെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.