ഓസ്ലോ: പ്രായമായവരിലും ഗുരുതര രോഗം ബാധിച്ചവരിലും കോവിഡ് വാക്സിൻ പ്രത്യാഘാതമുണ്ടാക്കുമെന്ന റിപ്പോർട്ട് ശരിവെക്കുന്നതാണ് നോർവേയിൽനിന്നുള്ള വാർത്ത. ഫൈസർ കോവിഡ് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിച്ച് ചുരുങ്ങിയ സമയത്തിനകംതന്നെ 23 പേർ മരിച്ചതായാണ് നോർവേ സർക്കാർ അധികൃതർ അറിയിച്ചത്.
80നുമുകളിൽ പ്രായമുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. ഇവരെ കൂടാതെ, വാക്സിൻ സ്വീകരിച്ച നിരവധി ആളുകൾ രോഗബാധിതരായും നോർവേ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനെകുറിച്ച് അന്വേഷണം നടക്കുകയാണ്.
80 വയസ്സ് കഴിഞ്ഞവരിൽ വാക്സിൻ എടുക്കുന്നത് അപകടമാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. മരിച്ച എല്ലാവരും വാക്സിൻ എടുത്തതിനു ശേഷം ഛർദി, വയറിളക്കം, പനി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. നോർവേയിൽ ഡിസംബർ മുതൽ 30,000 പേരാണ് ഫൈസർ വാക്സിൻ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.