ജറുസലേം: ഇറാനെതിരായ ദൗത്യം ഇനിയും പൂർത്തിയായിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജറുസലേമിൽ നടന്ന സ്മാരക ദിനം ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇസ്രായേലി പൈലറ്റുമാർ ഇപ്പോൾ ഇറാന്റെ ആകാശത്തിന്മേൽ നിയന്ത്രണം നേടിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷമുള്ള ഈ സ്മാരക ദിനം ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമായ ഒന്നാണെന്നും അദ്ദേഹം അനുസ്മരിച്ചു.യുദ്ധങ്ങളിലും മറ്റ് സൈനിക നടപടികളിലും ജീവൻ നഷ്ടപ്പെട്ടവരെ ആദരിക്കുന്നതിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് സ്മാരക ദിനം.സാധാരണയായി ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിലാണ് ഈ ദിനം വരുന്നത്.
അതേസമയം, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇറാനുമായുള്ള ചർച്ചകൾക്കായി പാകിസ്താനിലെ ഇസ്‍ലാമാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാൽ, അമേരിക്കയുമായി പാകിസ്താനിൽ നടക്കാനിരുന്ന രണ്ടാം ഘട്ടം സമാധാന ചർച്ചകളിൽനിന്ന് പിൻമാറിയതായി ഇറാൻ വ്യക്തമാക്കി. ചർച്ചകൾ സംബന്ധിച്ച അമേരിക്കയുടെ പ്രചാരണം വെറും ‘മാധ്യമ നാടകം’ മാത്രമാണെന്നും ഇറാൻ ആരോപിച്ചു.
അമേരിക്കയുടെ യുക്തിരഹിതമായ ആവശ്യങ്ങളും നിലപാടുകളിലെ സ്ഥിരതയില്ലായ്മയുമാണ് ചർച്ചയിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചതെന്ന് ഇറാൻ പറഞ്ഞു. ഇസ്‍ലാമാബാദിൽ നടക്കാനിരുന്ന രണ്ടാം ഘട്ട ചർച്ചകളിൽനിന്ന് ഇറാൻ പിൻമാറിയത് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വർധിപ്പിച്ചിരിക്കുകയാണ്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നിലപാടുകളാണ് ഇതിന് കാരണമെന്നാണ് ഇറാന്റെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.