പ്രാഗ്: ചെക് റിപ്പബ്ലിക്കിലെ ഷോപ്പിങ് സെന്ററിൽ വ്യാഴാഴ്ച കത്തി ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. തലസ്ഥാനമായ പ്രാഗിലെ ഹ്രാഡെക് ക്രാലോവ് സ്റ്റോറിലാണ് സംഭവം.
പ്രതിയെന്ന് സംശയിക്കുന്ന 16കാരനെ പിടികൂടിയതായി പൊലീസ് അറിയിച്ചു. സംഭവം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോ മീറ്റർ അകലെ നിന്നാണ് ചെക് റിപ്പബ്ലിക് പൗരനായ ഇയാളെ പിടികൂടിയത്.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമാക്കിയ പൊലീസ്, കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രി പീറ്റർ ഫിയാല അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.