പാരിസ്: പാരിസിൽ ഇസ്രായേൽ ഫിൽഹാർമണിക് ഓർക്കസ്ട്രയുടെ സംഗീത പരിപാടി ഫലസ്തീൻ അനുകൂലികൾ തടസ്സപ്പെടുത്തി. പ്രതിഷേധക്കാർ പരിപാടിക്കിടെ തീവ്രപ്രകാശമുള്ള വസ്തുക്കൾ എറിയുകയായിരുന്നു.
സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ പറഞ്ഞു. ആദ്യം വേദി വിട്ട സംഗീതജ്ഞർ തിരികെ വന്ന് പരിപാടി പൂർത്തിയാക്കി. പ്രതിഷേധത്തെ ഫ്രഞ്ച് ജൂത സംഘടനയായ സി.ആർ.ഐ.എഫ് തലവൻ ജോനാഥൻ അർഫി അപലപിച്ചു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് മുമ്പും ഫ്രാൻസിൽ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.