റാമല്ല: ഫലസ്തീൻ ഹൈസ്കൂൾ വിദ്യാർഥിയെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ സ്കൂളിലേക്ക് പോകുന്ന വഴിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് അൽ ജസീറ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. മഹ്മൂദ് അൽ സഅദി (18) ആണ് മരിച്ചത്.
ഒമ്പത് പിടികിട്ടാപ്പുള്ളികളെ പിടിക്കാനുള്ള ശ്രമത്തിനിടെ തിരച്ചിലിനിടെ ചെറുത്തുനിൽപുണ്ടായതോടെയാണ് വെടിവെച്ചതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ദിനേനയെന്നോണം ഫലസ്തീൻ ജനതയെ ഇസ്രായേൽ കൊന്നുകൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.