ലണ്ടൻ: ലണ്ടനിൽ ഹൈന്ദവ സംഘടനയായ ഇസ്കോണിന്റെ ചടങ്ങിൽ സംബന്ധിച്ച അഞ്ചു പേർ കോവിഡ് ബാധിച്ച് മരിച്ചു. 21 പേർ ക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം കൂടുതൽ പേരിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും അംഗങ്ങൾ സർക്കാർ നിർദേശങ്ങളും മുൻകരുതലുകളും പാലിച്ച് ജാഗ്രത പുലർത്തണമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലടക്കം ശാഖകളുള്ള 'ഹരേ കൃഷ്ണ പ്രസ്ഥാനം' എന്നറിയപ്പെടുന്ന, ഇൻറർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ് (ഇസ്‌കോൺ) സംഘടിപ്പിച്ച ചടങ്ങുകളാണ് രോഗ വ്യാപനത്തിന് ഇടയാക്കിയത്. സംഘടനയിൽ അംഗമായയാളുടെ ശവസംസ്കാരത്തോട് അനുബന്ധിച്ചാണ് മാർച്ച് 12നും 15നും ചടങ്ങുകൾ നടത്തിയത്. ലണ്ടനിലെ ഭക്തിവേദാന്ത മാനോറിലും സോഹോ സ്ട്രീറ്റിലുമായിരുന്നു വേദികൾ. ഇതിൽ ആയിരത്തോളം പേർ പങ്കെടുത്തതായി ഇസ്‌കോൺ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.
സംഘടനയുടെ മുതിർന്ന അംഗമായ രാമേശ്വര ദാസും മരിച്ചവരിൽ ഉൾപ്പെടും. മറ്റുള്ളവരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. രാജ്യത്ത് കോവിഡ് സംബന്ധമായ നിയന്ത്രണങ്ങൾ ഒന്നും നടപ്പാക്കാത്ത സമയത്താണ് ചടങ്ങുകൾ നടന്നെതന്ന് ഇസ്‌കോൺ ഗവേണിങ് ബോഡി കമ്മീഷൻ ചെയർമാൻ പ്രഘോസ ദാസ് പറഞ്ഞു.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പുതന്നെ ഇസ്കോണിെൻറ കീഴിലുള്ള ക്ഷേത്രങ്ങളും തീർഥാടന കേന്ദ്രങ്ങളും അടച്ചിട്ടിരുന്നു. മനപൂർവമല്ലാതെ സംഭവിച്ച കാര്യത്തിെൻറ പേരിൽ സമൂഹമാധ്യമങ്ങളിൽ തങ്ങളെ അനാവശ്യമായി ക്രൂശിക്കുകയാണ്. രോഗം പടരാതിരിക്കാൻ എല്ലാ ജാഗ്രതയും പുലർത്തും. സർക്കാർ നിർദേശങ്ങളും മുൻകരുതലുകളും അംഗങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും -അദ്ദേഹം പറഞ്ഞു. 1966ൽ ന്യൂയോർക്ക് സിറ്റിയിൽ എ.സി. ഭക്തിവേദാന്ത സ്വാമിയാണ് ഇസ്‌കോൺ സ്ഥാപിച്ചത്. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ദശലക്ഷക്കണക്കിന് അംഗങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.